ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനിടയായ സുരക്ഷാവീഴ്ചകളുടെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി അമിത് ഷാ ഏറ്റെടുക്കണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ.

പഹൽഗാമിൽ സുരക്ഷാവീഴ്ചകളുണ്ടെന്ന് ജമ്മു കാഷ്മീരിലെ ലഫ്റ്റനന്‍റ് ഗവർണറായിരുന്ന മനോജ് സിൻഹ സമ്മതിച്ചിട്ടുണ്ടെന്നും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു, ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഗവർണറല്ല, ആഭ്യന്തരമന്ത്രിയാണ് ഏറ്റെടുക്കേണ്ടതെന്ന് ഖാർഗെ പറഞ്ഞത്.

പാർലമെന്‍റിൽ ഓപ്പറേഷൻ സിന്ദൂറിന്‍റെ പ്രത്യേക ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഖാർഗെ. പഹൽഗാം ഭീകരാക്രമണത്തിനു മുന്നോടിയായി ഇന്ത്യക്ക് രഹസ്യാന്വേഷണവിവരം ലഭിച്ചിരുന്നോയെന്ന് ഖാർഗെ ചോദിച്ചു.


പഹൽഗാമിൽ ഭീകരാക്രമണമുണ്ടാകുന്നതിനു മൂന്നു ദിവസംമുന്പ് നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ കാഷ്മീർ സന്ദർശനം റദ്ദാക്കിയത് സൂചിപ്പിച്ചായിരുന്നു ഖാർഗെയുടെ ചോദ്യം.

അമിത് ഷാ ഏപ്രിൽ ഏഴിനും എട്ടിനും കാഷ്മീർ സന്ദർശിച്ചിരുന്നുവെന്നും മോദിക്കു കീഴിൽ തീവ്രവാദ വിരുദ്ധ സംവിധാനം മൂന്നിരട്ടിയായെന്ന് അവകാശപ്പെട്ടിരുന്നെന്നും എന്നിട്ടുമെങ്ങനെയാണ് ഭീകരവാദികൾ പഹൽഗാമിലെത്തിയതെന്നും ഖാർഗെ ചോദിച്ചു.