വത്തിക്കാൻ സിറ്റി: ജോര്‍ദാന്‍ രാജാവ് അബ്‌ദുള്ള രണ്ടാമൻ വത്തിക്കാനിൽ ലെയോ പതിനാലാമന്‍ മാർപാപ്പയെ സന്ദർശിച്ചു. അപ്പസ്തോലിക് കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയില്‍ അബ്‌ദുള്ള രാജാവിനൊപ്പം ഭാര്യ റാനിയ രാജ്ഞിയുമുണ്ടായിരുന്നു.

മാർപാപ്പയെ ജോർദാനിലേക്കു ക്ഷണിച്ച രാജാവ്, ജോര്‍ദാനിൽ ഈശോയുടെ ജ്ഞാനസ്നാനം നടന്ന സ്ഥലം ഉള്‍പ്പെടെ ക്രൈസ്തവ പൈതൃക സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിന് തങ്ങള്‍ ശ്രദ്ധാലുക്കളാണെന്നും തുടര്‍ന്നും സംരക്ഷണത്തിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മാർപാപ്പയെ അറിയിച്ചു.

ജോർദാനും വത്തിക്കാനും തമ്മിലുള്ള അടുത്ത ബന്ധം, സമാധാനം കൈവരിക്കുന്നതിനുള്ള സഹകരണത്തിനുള്ള വഴികൾ, സഹിഷ്ണുതയുടെയും സംഭാഷണത്തിന്‍റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നീ വിഷയങ്ങൾ മാർപാപ്പയും രാജാവും ചർച്ച ചെയ്തു.


ജോർദാനുമായി വത്തിക്കാന് അടുത്ത ബന്ധമാണുള്ളത്. അബ്‌ദുള്ള രാജാവും റാനിയ രാജ്ഞിയും ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ലെയോ മാർപാപ്പയുടെ സ്ഥാനാരോഹണ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിനിധിസംഘത്തെയും ജോർദാൻ അയച്ചിരുന്നു.