കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ അപകടങ്ങൾ തുടർക്കഥയാകുന്നു
Friday, March 31, 2023 11:35 PM IST
വിഴിഞ്ഞം: നാലര വയസുകാരന്‍റെ ജീവനെടുത്തതോടെ അപകടക്കെണിയായി മാറിയ കഴക്കൂട്ടം-കാരോട് ബൈപ്പാസിനെതിരെ വ്യാപക പ്രതിഷേധം.
ജനത്തിന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാതെയുള്ള അധികൃതരുടെ നടപടിക്കെതിരെ കോവളം മേഖലയിലെ ജനങ്ങൾ ഇന്നലെ പ്രതിഷേധയോഗം സംഘടിപ്പിച്ചു. വരുംദിവസങ്ങളിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണു നാട്ടുകാരുടെ തീരുമാനം.
അശാസ്ത്രീയ നിർമാണവും അധികൃതരുടെ അലംഭാവവും മൂലം രണ്ടു വർഷത്തിനിടെ നിരവധി മരണങ്ങളാണ് ഇവിടെ നടന്നതെന്ന് സമരക്കാർ ആരോപിച്ചു. കഴിഞ്ഞ ദിവസം അമ്മയ് ക്കൊപ്പം റോഡു മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ചു നാലുവയസുകാരൻ മരിച്ചതോടെയാണ് ഒരിടവേളക്കുശേഷം ജനം വീണ്ടും പ്രതിഷേധവുമാ യി തെരുവിലിറങ്ങിയത്.
പണി പൂർത്തിയാക്കാതെയും സിഗ്നൽ, വഴിവിളക്കുകൾ എന്നി വ സ്ഥാപിക്കാതെയും റോഡ് തുറക്കുന്നത്തിനെതിരെ നാട്ടുകാർ നേരത്തെ രംഗത്തിറങ്ങിയിരുന്നു. ഇത് അവഗണിച്ചാണ് കോവളം മുതൽ മുക്കോലവരെയുള്ള റോഡ് അധികൃതർ തുറന്നു നൽകിയത്. ഇരുളിന്‍റെ മരവിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും കഞ്ചാവ് -മയക്കുരുന്നു കച്ചവടവും മേഖലയിൽ തകൃതിയായി നടക്കുന്നതായി പരാതികൾ ഉയർന്നെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
കോവളം വാഴമുട്ടത്ത് സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തതു മൂലം നിരവധി അപകടങ്ങൾ നടന്നു. 43 കിലോമീറ്ററാണ് റോഡി ന്‍റെ ആകെ നീളം. ഇതിൽ നിശ്ചിത അകലത്തിൽ ശുചിമുറി സം വിധാനം, കഫറ്റീരിയ, 24 മണിക്കൂറും ആംബുലൻസുകൾ, ഗതാഗത തടസം നീക്കാൻ ക്രെയിനുകൾ, വിശ്രമം ആവശ്യമാകുന്നവർക്ക് പാർക്കിംഗ് ഏരിയകൾ കേന്ദ്രീകരിച്ച് സ്നാക്സ് ബാറുകൾ എന്നിവ ഉണ്ടാകുമെന്ന് ഹൈവേ അഥോറിറ്റി അധികൃതർ വാഗ്ദാനം ചെയ്തിരുന്നു. ഇവയുടെ ചെലവ് നടത്താമെന്നും പറഞ്ഞിരുന്നു.
എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുംമുമ്പുതന്നെ ടോൾ ബൂത്ത് സ്ഥാപിച്ച് ജനത്തെ കൊള്ളയടിക്കുന്നതിന് ഒരു മാറ്റവും വരുത്തിയില്ല.