പൂവാർ: കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസിൽ രാത്രിയിൽ വൻതീപിടിത്തം. ഓഫീസ് പൂർണമായി കത്തിയമർന്നു. ലക്ഷങ്ങളുടെ നഷ്ടം. ഒന്നാം നിലയിലാണ് ആദ്യം തീയും പുകയും കണ്ടത്. തുടർന്നു രണ്ടാം നിലയിലേക്കു തീ പടർന്നു. ശക്തമായ തീയും പുകയും ഉയരുന്നതു കണ്ടു നാട്ടുകാരാണ്. ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്.

ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അവധി ആയതിനാല്‍ ആളപായമില്ല. കെട്ടിടത്തിനുള്ളില്‍നിന്നും തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൂവാർ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൂവാർ, വിഴിഞ്ഞം, നെയ്യാറ്റിൻകര ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഒന്നാം നിലയിലെ 14 കമ്പ്യൂട്ടറുകൾ പൂർണമായും കത്തിയമർന്നു.

ഫയലുകളും അവ വച്ചിരുന്ന ഫർണിച്ചറുകളും അഗ്നിക്കിരയായി. തീ പടർന്ന ഒന്നാം നിലയിലാണ് സെക്രട്ടറി, പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ഫ്രണ്ട് ഓഫീസ്, സൂപ്രണ്ട് ഓഫീസ് തുടങ്ങിയ പ്രധാനപ്പെട്ട ഓഫീസുകളും പ്രവർത്തിക്കുന്നത്.

ഇവിടെ ഉണ്ടായിരുന്ന എല്ലാ ഫയലുകളും അഗ്രിക്കരയായി. ഇൻവർട്ടർ മുഖേനയുള്ള ഷോർട്ട് സർക്യൂട്ടാണു തീ കത്താൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞിരംകുളം പോലീസ് പഞ്ചായത്ത് ഓഫീസ് സീൽ ചെയ്തു. വിശദമായ പരിശോധന ഇന്നു പകൽ നടത്തുമെന്നു കാഞ്ഞിരംകുളം പോലീസ് അറിയിച്ചു.