പേരൂര്‍ക്കട: ആല്‍മര ഭീഷണിക്കു പിന്നാലെ മുട്ടട നിവാസികള്‍ക്കു തലവേദന സൃഷ്ടിച്ചുകൊണ്ടു കൂറ്റന്‍ തണൽമരവും. ജംഗ്ഷനു തൊട്ടടുത്ത് എടിഎം കൗണ്ടറിനു മുന്നില്‍ നില്‍ക്കുന്ന കൂറ്റന്‍ തണല്‍മരമാണ് ഭീഷണി സൃഷ്ടിക്കുന്നത്.

ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ തണല്‍മരത്തിന്‍റെ ശിഖരങ്ങള്‍ ഏതുനിമിഷവും ഒടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. ജംഗ്ഷനില്‍ കൂറ്റന്‍ ആല്‍മരം ഭീഷണി സൃഷ്ടിക്കുന്നതു സംബന്ധിച്ച് ദീപിക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തണല്‍മരശിഖരങ്ങള്‍ നിലംപൊത്തുകയാണെങ്കില്‍ എടിഎം കൗണ്ടര്‍, വ്യാപാര സ്ഥാപനങ്ങളില്‍ മൂന്നെണ്ണം, സമീപത്തെ സ്റ്റാൻഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകള്‍, സബ്രജിസ്ട്രാര്‍ ഓഫീസിന്‍റെ മതില്‍ക്കെട്ട് എന്നിവ അപകടത്തില്‍പ്പെടും. മഴ കൂടുതല്‍ ശക്തമാകുന്നതിനുമുമ്പ് ദുരന്ത നിവാരണ അഥോറിറ്റി ഇടപെട്ട് മരക്കൊമ്പുകള്‍ മുറിക്കണമെന്നതാണ് നിവാസികളുടെ ആവശ്യം.