കരമന -കളിയിക്കാവിള പാതയിൽ മാവ് കടപുഴകി ഗതാഗതം സ്തംഭിച്ചു
1568039
Tuesday, June 17, 2025 6:38 AM IST
നെയ്യാറ്റിന്‍കര : കരമന -കളിയിക്കാവിള പാതയില്‍ പത്താംകല്ലിനു സമീപം മാവ് കടപുഴകി ഗതാഗതം സ്തംഭിച്ചു. വീടുകള്‍ക്കു മുകളിലും പൊതുനിരത്തിലും മരങ്ങള്‍ മറിഞ്ഞു വീണു. വട്ടവിളയ്ക്കു സമീപം ബിജു, അനിരുദ്ധന് എന്നിവരുടെ വീടുകളുടെ മുകളിലേയ്ക്കു വന്മരങ്ങള് കടപുഴകി വീണു.
ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും അത്രയും കൂറ്റന്‍ വൃക്ഷം മുറിച്ചു നീക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തത അവരെ നിസഹായരാക്കി. മരം മുറിക്കുന്ന തൊഴിലാളികള്‍ക്കു മാത്രമേ അവ കൃത്യമായ രീതിയില്‍ മുറിച്ചു മാറ്റാനാവൂ എന്ന് അധികൃതര്‍ അറിയിച്ചു.
നെയ്യാറ്റിന്‍കര ആലംപൊറ്റയ്ക്കുംസമീപം രാധാകൃഷ് ണന്റെ വീടിനു മുകളില്‍ വീണ മരം ഫയര്‍ ആന്‍ഡ് റസ് ക്യൂ യൂണിറ്റ് മുറിച്ചുമാറ്റി. കരമന- കളിയിക്കാവിള പാതയില്‍ പത്താംകല്ലില് സ്വകാര്യ വൃക്തിയുടെ പുരയിടത്തിലെ കൂറ്റന്‍ മാവ് കടപുഴകി വീണു. മതിലിനുമുകളിലൂടെ റോഡിലേയ് ക്ക് വൃക്ഷം പതിച്ചതോടെ ഗതാഗതവും താത്കാലികമായി സ് തംഭിച്ചു. മരച്ചില്ലകള്‍ ഏറെ പണിപ്പെട്ട് ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റു മുറിച്ച് നീക്കം ചെയ്തു. ഗതാഗതം നിയന്ത്രിക്കാന്‍ പോലീസും സ്ഥലത്തുണ്ടായിരുന്നു. മരം പതിച്ചപ്പോള്‍ വാഹനങ്ങളൊന്നും റോഡിലില്ലാതിരുന്നതു വലിയ ദുരന്തം ഒഴിവാക്കി.
പയറ്റുവിള, പെരുങ്കടവിള, പിരായുംമൂട്, ജെബിഎസ് സ്കൂളിനു സമീപം, ചെങ്കല്‍ ആശുപത്രിക്കു സമീപം, മൂന്നുകല്ലിന്മൂട് എന്നിവിടങ്ങളിലൊക്കെ റോഡിലേയ്ക്കു വീണ വൃക്ഷങ്ങള്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റ് ടീം ആണ് മുറിച്ചുമാറ്റിയത്.