പേരൂര്‍ക്കട: ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം നഗരതതില്‍ വ്യാപകമായി തണല്‍മരങ്ങള്‍ വീണു. മഴയുടെ രണ്ടാം വരവിലും തണല്‍മരശിഖരങ്ങളുടെ ഭീഷണി ഒഴിവായിട്ടില്ല. ദുരന്ത നിവാരണ അഥോറ്റിയുടെ ഇടപെടല്‍ ശക്തമാകാത്തതാണു വീണ്ടും മരവീഴ്ചയും നാശനഷ്ടവും ഉണ്ടാകാന്‍ കാരണമായത്. നഗരപരിധിയില്‍ വരുന്ന വട്ടിയൂര്‍ക്കാവ്, നീറമണ്‍കര, കാലടി, കരമന, മണക്കാട്, വഞ്ചിയൂര്‍, കൈമനം, അമ്പലമുക്ക്, കവടിയാര്‍, പേരൂര്‍ക്കട, പൂജപ്പുര, മ്യൂസിയം, തൃക്കണ്ണാപുരം, ചൂഴാറ്റുകോട്ട എന്നിവിടങ്ങളിലാണ് കൂറ്റന്‍ തണല്‍മരങ്ങള്‍ നിലംപൊത്തിയത്.

ഇതില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും മരങ്ങള്‍ ഇലക്ട്രിക് ലൈനിനു മുകളിലൂടെയാണ് പതിച്ചത്. കവടിയാര്‍-അമ്പലമുക്ക് റോഡില്‍ കൂറ്റന്‍ തണല്‍മരങ്ങള്‍ വീണു കാറുകള്‍ തകര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം ഫയര്‍‌സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ ഷാജി, അസി. സ്റ്റേഷന്‍ ഓഫീസര്‍ സതീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.