പേയാട് : കൂറ്റൻ മതിൽ വീടിനു മുകളിലേക്ക് പതിച്ച് അപകടത്തിൽ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ മണ്ണിനടിയില്‍പ്പെട്ട വളര്‍ത്തുനായ ചത്തു. പേയാട് അരുവിപ്പുറം റോഡില്‍ ആറ്റൂര്‍ക്കോണം ഗ്രേസ് കോട്ടേജില്‍ നാഗമ്മ (68) യുടെ വീടാണ് ഇന്നലെ രാവിലെ എ ട്ടോടെ തകര്‍ന്നത്.

സമീപത്തെ സ്വകാര്യവ്യക്തിയുടെ പതിനഞ്ചടിയോളം ഉയരമുള്ള മതില്‍ പാടെ, നാഗമ്മയു ടെ ഷീറ്റുമേഞ്ഞ വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ കോണ്‍ക്രീറ്റ് മതില്‍ വീടിന്‍റെ പിന്‍ഭാഗത്തെ സിമന്‍റുകട്ടകെട്ടിയ ചുമരിലേയ് ക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ സമീപവാസികൾ മതിലിന്‍റെയും ചുമരിന്‍റെയും അവശിഷ്ടങ്ങള്‍ക്കിടയിലായ നാഗമ്മയെ പുറത്തെടുത്ത് ഉടന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണ്ണിനടിയില്‍പ്പെട്ട നായയെ ചത്തനിലയില്‍ പിന്നീട് പുറത്തെടുത്തു. വിളപ്പില്‍ പഞ്ചായത്തിലെ പേയാട് വാര്‍ഡില്‍ താമസിക്കുന്ന നാഗമ്മയ്ക്ക് ലൈഫ് പദ്ധതിയില്‍ വീട് വയ്ക്കാന്‍ സഹായം നല്‍കിയിരുന്നു. ഇതിന്‍റെ അടിത്തറ നിര്‍മാണം സമീപത്തുനടക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ വീട് ഇടിഞ്ഞത്.

മതിലിനോടു ചേർന്നു വെള്ളം ഊറ്റുന്നതും ഇതു വീട്ടിലേക്ക് ഒഴുകിവരുന്നതിനെ സംബന്ധിച്ച് നാഗമ്മ പലതവണ പഞ്ചായത്തിൽ പരാതി നൽകിയിരുന്നുവെങ്കിലും ഇതിനു നടപടി ഉണ്ടായിരുന്നില്ല. കനത്ത മഴയ്ക്കൊപ്പം നേരത്തെ തന്നെ ഉണ്ടായിരുന്ന ഊറ്റും ഇപ്പോൾ മതിലിടാൻ കാരണമായി എന്നതാണ് നിഗമനം.

രണ്ടു പെണ്‍മക്കളാണ് നാഗമ്മയ്ക്ക്. ഇവര്‍ സമീപ പ്രദേശത്താണ് വാടകക്ക് താമസിക്കുന്നത്. ശനിയാഴ്ച രാത്രിവരെ മൂത്തമകള്‍ ധന്യയും അവരുടെ മക്കളും നാഗമ്മയുടെ വീട്ടിലുണ്ടായിരുന്നു. ഇവര്‍ രാത്രി അവരുടെ വീട്ടിലേക്ക് പോയിരുന്നു.