ആര്യൻകോട്: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 45 കോടി രൂപ അടങ്കലിൽ അനുവദിച്ച കിഴക്കൻമല കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ.

നെയ്യാറിലെ മൂന്നാറ്റുമുക്കിൽനിന്നു വെള്ളം പമ്പുചെയ്ത് ആര്യൻകോട് പഞ്ചായത്തിലെ കിഴക്കൻമലയിൽ ജലശുദ്ധീകരണശാല നിർമിച്ച് സംഭരണികൾ വഴി ആര്യൻകോട് -പെരുങ്കടവിള പഞ്ചായത്തുകളിലെ വിവിധസ്ഥലങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.

ശുദ്ധീകരണശാലയും അനുബന്ധഘടകങ്ങളും ഓവർഹെഡ് ടാങ്കുകൾ, ട്രാൻസ്മിഷൻ മെയിൻ, ഡിസ്ട്രിബ്യൂഷൻ ലൈനുകൾ, സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

ഇതിനു പുറമെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സമ്പൂർണ കുടിവെള്ള വിതരണ പദ്ധതിയായ 'ജലജീവൻ മിഷൻ' പദ്ധതിയുടെ ഭാഗമായി ഗാർഹിക കണക്ഷനുകൾ ലഭ്യമാകുന്ന നടപടികൾ പുരോഗമിച്ചുവരുന്നു ഇതിനായി എംഎൽഎ ഫണ്ടും സംസ്ഥാന സർക്കാർ ഫണ്ടും കേന്ദ്ര ഫണ്ടും സംയോജിപ്പിച്ച് വിനിയോഗിച്ചു വരുന്നു.

മലയോര ഹൈവേ കടന്നുവരുന്ന പ്രദേശങ്ങളിൽ റോഡിനിരുവശവും പുതുതായി പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.