നെയ്യാറ്റിന്‍കര: ബാലരാമപുരം ചന്തയ്ക്ക് പുതിയ മുഖം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികള്‍ക്കു തുടക്കമായി. കാട്ടാക്കട - വിഴിഞ്ഞം റോഡില്‍ ബാലരാമപുരം ജംഗ്ഷനു സമീപത്തായാണു ചന്ത സ്ഥിതി ചെയ്തിരുന്നത്. വര്‍ഷങ്ങളുടെ പാരന്പര്യമുള്ള ബാലരാമപുരം ചന്തയില്‍ ഒരു കാലത്ത് അഞ്ഞൂറോളം ചെറുതും വലുതുമായ കച്ചവടക്കാരുണ്ടായിരുന്നതായി മുതിര്‍ന്ന തലമുറയില്‍പ്പെട്ടവര്‍ പറയുന്നു. മത്സ്യവും മലക്കറികളും മുതല്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള കുട്ടയും മുറവും ചൂലും അടക്കം നിരവധി ഇനങ്ങളുടെ കച്ചവടകേന്ദ്രമായിരുന്നു ഇവിടം.

പിന്നീട് കച്ചവടം കുറഞ്ഞെങ്കിലും ബാലരാമപുരം ചന്തയുടെ പ്രതാപവും പ്രൗഢിയും മായാതെ അവശേഷിച്ചു. കാലപ്പഴക്കംചെന്ന കെട്ടിടം കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഭീഷണിയായതും ചന്തയും പരിസരവും മതിയായ പരിപാലനമില്ലാതായതും പതിയെ ഈ വ്യാപാരയിടത്തിന്‍റെ പ്രസക്തി കുറച്ചു. കോവിഡ് സമയത്ത് ബാലരാമപുരം ചന്ത പൂര്‍ണമായും നിലച്ചു.

രോഗസാഹചര്യങ്ങള്‍ അതിജീവിച്ചെങ്കിലും ചന്തയില്‍ പഴയതുപോലെ കച്ചവടക്കാരുടെയും ഉപഭോക്താക്കളുടെയും സാന്നിധ്യം അനുഭവപ്പെട്ടില്ല. ചന്ത ഹൈ ടെക് ആക്കണമെന്ന കച്ചവടക്കാരുടെയും ഉപഭോക്താക്കളുടെയും ആവശ്യം പരിഗണിച്ച് ബാലരാമപുരം പഞ്ചായത്ത് നവീകരണ പദ്ധതിക്കു രൂപംനല്‍കി. ചന്തയിലെ വ്യാപാരികളോട് ഒഴിഞ്ഞു പോകാന്‍ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു.

എട്ടുകോടി രൂപ വിനിയോഗിച്ചാണു പുതിയ സംവിധാനങ്ങളോടെ ചന്ത നവീകരിക്കുന്നത്. ചന്തയിലെ കെട്ടിടങ്ങളെല്ലാം പൊളിച്ചുനീക്കുന്ന നടപടികളും ആരംഭിച്ചു. ഇതിനിടയില്‍ പെയ്ത മഴ നവീകരണ പ്രവൃത്തികള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ബഹുനില സമുച്ചയമാണ് ചന്തയില്‍ യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.