പത്തനംതിട്ട: 30000 വിദ്യാർഥികളുടെ ഭാവിയെ തകർക്കുന്ന പ്ലസ് ടു മാർക്ക് ലിസ്റ്റിൽ ഗുരുതര പിഴവുകൾ ഉണ്ടായിട്ടും അച്ചടിശാലയെ കുറ്റപ്പെടുത്തി തടിയൂരാനുള്ള നീക്കം അപലനീയമാണെന്നും പൊതുവിദ്യാഭ്യാസത്തിന്‍റെ വിശ്വാസ്യതയെ തകർക്കുന്ന ഇത്തരം കൃത്യവിലോപം നടത്തിയവർക്കെതിരേ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഉയർന്ന പഠനങ്ങൾക്ക് തയാറെടുക്കുന്ന കുട്ടികളുടെ ഭാവി തകർക്കുന്ന ഇത്തരം വിഷയങ്ങളിൽ സർക്കാർ ഗൗരവതരമായ നടപടി സ്വീകരിക്കാത്തത് ഖേദകരമാണ്.

പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കമായേ ഇത്തരം സംഭവങ്ങളെ കാണാൻ സധിക്കുകയുള്ളൂവെന്ന് കെപിഎസ്ടിഎ ജില്ലാ പ്രസിഡന്‍റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി.ജി കിഷോർ എന്നിവർ അഭിപ്രായപ്പെട്ടു.