ആലപ്പുഴ: ഹൗസ്‌ബോട്ട് മേഖലയില്‍ തൊഴിലാളികള്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ടതില്‍ ആലപ്പുഴ ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചുചേര്‍ത്തതായി പറയുന്ന യോഗത്തില്‍ ഈ രംഗത്തുള്ള നാല് പ്രമുഖ ഉടമസംഘത്തില്‍ മൂന്ന് സംഘടനകളും പങ്കെടുത്തിരുന്നില്ല. ഒരു സംഘടനയിലെ ഖജാന്‍ജി മാത്രമാണ് പങ്കെടുത്തത്. ഈ യോഗത്തില്‍ വേതന വര്‍ധനവ് പ്രഖ്യാപിച്ച ലേബര്‍ ഓഫീസറുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് കേരള സംസ്ഥാന ഹൗസ് ബോട്ട് ഓണേഴ്‌സ് സമിതി ആലപ്പുഴ ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.

ഹൗസ്‌ബോട്ട് മേഖലയില്‍ വേതനവര്‍ധനവ് ആവശ്യപ്പെടാന്‍ പറ്റിയ ഒരു സാഹചര്യവും ഇന്നില്ല. കാലവര്‍ഷം നേരത്തെ വന്നതുമൂലം പല ട്രിപ്പുകളും മുടക്കേണ്ടി വന്നതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.

താത്കാലിക ജീവനക്കാരുടെ കാര്യത്തില്‍ യൂണിയന്‍ നിലപാടുകളും അംഗീകരിക്കാനാവില്ല.
ഹൗസ്‌ബോട്ട് രംഗം ആലപ്പുഴയില്‍ നിലനില്‍ക്കുന്നതിനും തൊഴിലാളി - ഉടമ ബന്ധങ്ങള്‍ നല്ല രീതിയില്‍ തുടരുന്നതിനും പുതിയ യോഗം വിളിച്ച് ചര്‍ച്ചകള്‍ക്കു തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്‍റ് എ. അനസ് അധ്യക്ഷത വഹിച്ചു. ലൈജു മാതിരംപള്ളി, കെവിന്‍ റൊസാരിയോ, ബിജു എക്കോ, നിസാര്‍ ഗ്രാന്‍റ് ടൂര്‍, ഇ.എ. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.