ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍-ഹരിപ്പാട് പാതയിലെ തിരക്കേറിയ കാടന്‍മാവ് ജംഗ്ഷന്‍ വീതികൂട്ടി നവീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) പുലിയൂര്‍ പഞ്ചായത്ത് പ്രവര്‍ത്തകയോഗം. റോഡിന്‍റെ വീതിക്കുറവും ഓടയുടെ ശോച്യാവസ്ഥയും അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്നും ആര്‍ജെഡി ആവശ്യപ്പെട്ടു.

ദിവസേന സ്‌കൂള്‍ ബസുകള്‍, സ്വകാര്യ ബസുകള്‍, കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണ് കാടന്‍മാവ്. ഹരിപ്പാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ചെങ്ങന്നൂര്‍ ഭാഗത്തേക്ക് തിരിയുന്നിടത്ത് റോഡിന് വീതിയില്ലായ്മ ഗതാഗതക്കുരുക്കിനു കാരണമാകാറുണ്ട്. റോഡിന്‍റെ മധ്യഭാഗം വരെ പുറംമൂടിയില്ലാതെ തുറന്നുകിടക്കുന്ന ഓടയിലേക്ക് ഇരുചക്രവാഹനങ്ങളടക്കം വീണ് അപകടങ്ങള്‍ സംഭവിക്കുന്നത് നിത്യസംഭവമാണെന്ന് ആര്‍ജെഡി നേതാക്കള്‍ പറഞ്ഞു. സ്‌കൂള്‍ തുറന്നതോടെ ഈ ഭാഗത്ത് തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. റോഡിന് വീതിയില്ലാത്തതിനാല്‍ സ്‌കൂള്‍ കുട്ടികളടക്കം ഇതുവഴിയുള്ള യാത്ര അപകടകരമാണെന്നും അടിയന്തരമായി റോഡിന് വീതി കൂട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.

കൂടാതെ, ജംഗ്ഷനിലെ വെളിച്ചക്കുറവ് ഒരു പ്രധാന പ്രശ്‌നമാണ്. രാത്രികാലങ്ങളില്‍ അടുത്തുള്ള കടകളില്‍ നിന്നുള്ള വെളിച്ചം മാത്രമാണ് ആശ്രയം. ഇതിന് പരിഹാരമായി ജംഗ്ഷനില്‍ ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും ആര്‍ജെഡി ആവശ്യപ്പെട്ടു.

ആര്‍ജെഡി സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം അരുണ്‍ പേരിശേരി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്‍റ് ആര്‍. പ്രസന്നന്‍, മണ്ഡലം വൈസ് പ്രസിഡന്‍റ് മനു പാണ്ടനാട്, ജി. വിശ്വനാഥന്‍, എം. ജയിംസ് മാത്യു, അജേഷ് വിജയന്‍, എം.വി. പ്രസാദ്, കെ. ഹരിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. പുലിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി എം. ജയിംസ് മാത്യു (പ്രസിഡന്‍റ്), എം.വി. പ്രസാദ് (സെക്രട്ടറി) എന്നിവരടങ്ങിയ പതിനഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.