ചാരുംമൂട്: മന്ത്രി പി. പ്രസാദിന്‍റെ നൂറനാട്ടെ കുടുംബ വീടിനു മുന്നില്‍ ബിജെപി-സിപിഐ സംഘര്‍ഷം. ഭാരതാംബയുടേതെന്ന പേരില്‍ ആര്‍എസ്എസ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന കാവി കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വച്ച് വിളക്കു തെളിച്ച് പുഷ്പാര്‍ച്ചന നടത്തി പ്രതിഷേധിക്കാനുള്ള ബിജെപി ശ്രമം സിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതു സംഘര്‍ഷത്തിനും കൈയാങ്കളിക്കും ഇടയാക്കി.

രാജ്ഭവനില്‍ നിശ്ചയിച്ച പരിസ്ഥിതി ദിനാഘോഷ പരിപാടിയില്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന ഗവര്‍ണറുടെ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രി പരിസ്ഥിതി ദിനാഘോഷം രാജ്ഭവനില്‍നിന്നു മാറ്റിയിരുന്നു. ഭാരതാംബയുടേതെന്ന പേരില്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രത്തിലുള്ളത് ഇന്ത്യയുടെ ഭൂപടമല്ല. കൂടാതെ ചിത്രത്തിലെ സ്ത്രീ കൈയിലേന്തിയിരിക്കുന്നത് ഇന്ത്യയുടെ ദേശീയ പതാകയുമല്ല. മറിച്ച് കാവിക്കൊടിയാണ്. മാത്രവുമല്ല ചിത്രത്തിലുള്ളത് ഇന്ത്യയുടെ ദേശീയ മൃഗവുമല്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രി രാജ്ഭവനില്‍നിന്നു പരിപാടി മാറ്റിയത്.

ഇതില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം. ചിത്രം വയ്ക്കുന്നത് സിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷവും കയ്യാങ്കളിയും നടന്നത്. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിയും നടത്തി. ഈ സമയം നൂറനാട് എസ്എച്ച്ഒ എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ കുറച്ചു പോലീസുകാര്‍ മാത്രമാണുണ്ടായത്. പോലീസ് പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്‍റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തിയാണ് ഇരു കൂട്ടരേയും തിരിച്ചയച്ചത്. ദേശീയപതാക ഉയര്‍ത്തി സിപിഐ പ്രവര്‍ത്തകര്‍ വൃക്ഷത്തൈ നടുകയും ചെയ്തു. സിപിഐയുടെ പ്രതിഷേധത്തിന് മണ്ഡലം സെക്രട്ടറി എം. മുഹമ്മദാലി, നൗഷാദ് എ. അസീസ്, അനു ശിവന്‍, കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
75 പേർക്കെതിരേ കേസെടുത്തു

ചാരുംമൂട്: നൂറനാട്ട് കഴിഞ്ഞദിവസം മന്ത്രിയുടെ വീട്ടിലേക്കു നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 75 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. പോലീസ് നിര്‍ദേശം ധിക്കരിച്ച് മന്ത്രി പി. പ്രസാദിന്‍റെ വസതിക്കുമുന്നിലെത്തി പ്രതിഷേധവും സംഘര്‍ഷവുമുണ്ടാക്കിയതിന്‍റെ പേരില്‍ ബിജെപി നേതാക്കളടക്കം 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ശനിയാഴ്ച വൈകിട്ട് കെ.പി. റോഡില്‍ ഗതാഗതതടസം സൃഷ്ടിച്ച് പ്രതിഷേധ പ്രകടനം നടത്തിയതിന് 45 സിപിഐ- എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു.

പോലീസിനെതിരേ
രൂക്ഷവിമർശനം

ചാരുംമൂട്: നൂറനാട്ട് മന്ത്രി പി. പ്രസാദിന്‍റെ വസതിക്കു മുന്നിലേക്ക് പ്രതിഷേധത്തിനായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ പോലീസ് നിഷ്‌ക്രിയമായിരുന്നുവെന്ന് സ്ഥലത്തെത്തിയ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മന്ത്രിമാരുടെ വീടുകളിലേക്ക് മാര്‍ച്ചോ പ്രതിഷേധമോ നടക്കുമ്പോള്‍ കുറച്ചകലെ മാറി പോലീസ് തടയുന്നതാണ് രീതി.

എന്നാല്‍, ഇവിടെ അതുണ്ടായില്ല. അതുകൊണ്ടാണ് മന്ത്രിയുടെ വീടിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് എത്താനായതെന്നും ചിറ്റയം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കാന്‍ വേണ്ടി ബോധപൂര്‍വമായ പരിശ്രമമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.