തുറവൂർ: താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കെ.സി. വേണുഗോപാൽ കത്ത് നൽകി.

നിത്യേന 1500ലധികം രോഗികളെത്തുന്ന ആശുപത്രിയിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇത് ചികിത്സതേടിയെത്തുന്നവരെ വലയ്ക്കുന്നു.

ഒപികളിൽ രോഗികളെ നോക്കുന്ന സമയങ്ങളിൽ അത്യാഹിത വിഭാഗത്തിലേക്ക് ഡോക്ടറുടെ സേവനം ആവശ്യമായി വരുമ്പോൾ ചികിത്സതടസപ്പെടുന്ന സ്ഥിതിയുണ്ട്. ഡോക്ടർമാർ ഇല്ലാത്ത അവസ്ഥ വളരെ ദയനീയമാണ്. നിലവിൽ നാലു ഡോക്ടർമാർ ഉള്ളതായിട്ടാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

രാത്രികാലങ്ങളിൽ പലപ്പോഴും മതിയായ ഡോക്ടറുടെ സേവനവും ഉറപ്പാക്കാൻ കഴിയുന്നില്ല. ഡോക്ടർമാരെ നിയമിക്കുന്നതോടൊപ്പം അവരുടെ സേവനം കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ഡിഎംഒയുടെ പരോശോധനയും നിർബന്ധമാക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.