ഹരിപ്പാട്: അപ്പര്‍ക്കുട്ടനാട്ടിലെ അച്ചന്‍ കോവിലാറിനെയും പമ്പാ നദിയേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന മുണ്ടാറിനെ ശുചീകരിക്കാന്‍ തുടങ്ങി. പോളയും പായലും മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്ന മുണ്ടാറിനെ യന്ത്രസഹായത്തോടെ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. ജില്ലാ പഞ്ചായത്തംഗം എ. ശോഭയുടെ ഇടപെടലിനെത്തുടര്‍ന്നാണ് തുക അനുവദിച്ചത്.

പതിറ്റാണ്ടുകള്‍ക്കപ്പുറം ഇരുനദികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്രോതസായിരുന്നു മുണ്ടാറെങ്കില്‍ ആ സാഹചര്യം മാറി. റോഡ് ഉയര്‍ന്നതോട് പമ്പയാറില്‍നിന്നുള്ള സാധ്യത അടയുകയായിരുന്നു. നീരൊഴുക്ക് നിലച്ചതോടെ മലിന ജലംകെട്ടിക്കിടന്നും പുല്ലും പായലും നിറഞ്ഞും ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായും പ്രദേശം മാറി. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള വീയപുരം സര്‍ക്കാര്‍ വിത്തുത്പാദന കേന്ദ്രത്തിനു സമീപത്ത് ഹരിപ്പാട് കടപ്രാ ലിങ്ക് ഹൈവേയോട് ചേര്‍ന്നാണ് മുണ്ടാര്‍ സ്ഥിതി ചെയ്യുന്നത്.

മുണ്ടാര്‍ ടൂറിസം എന്ന പേരില്‍ ഒരു ആശയം കണ്ടെത്തി അതിന്‍റെ സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കി ടൂറിസം വകുപ്പിനു വീയപുരം പഞ്ചായത്ത് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ടൂറിസം വകുപ്പ് പദ്ധതിയില്‍ കണ്ണടച്ചു. 50 ഏക്കറില്‍ പരന്നുകിടക്കുന്ന വിത്തുത്പാദന കേന്ദ്രം, ചലച്ചിത്ര ചിത്രീകരണങ്ങള്‍ വരെ നടക്കുന്ന പതിനാലര ഏക്കര്‍ വ്യാപ്തിയുള്ള വീയപുരം സര്‍ക്കാര്‍ സംരക്ഷിത വനം, സംസ്ഥാനത്ത് മൂന്നു ദിവസങ്ങളിലായി നടക്കുന്ന ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവ പവലിയന്‍, ഇവിടെ പരസ്യചിത്രീകരണങ്ങളും നടക്കാറുണ്ട്

ചെറുതന, വീയപുരം പഞ്ചായത്തുകളിലായി പന്ത്രണ്ടോളം ജലരാജാക്ക ന്മാര്‍, വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പ്രഖ്യാപിച്ച കൊറ്റി സംരക്ഷണ കേന്ദ്രം തുടങ്ങി ടൂറിസത്തിന്‍റെ അനന്തസാധ്യതകളാണ് മുണ്ടാറുമായി കെട്ടുപിണഞ്ഞുകിടക്കുന്നത്. ഇതിനു പിന്നാലെ ഏതാനം വര്‍ഷമായി വീയപുരം പഞ്ചായത്തിനോട് ചേര്‍ന്ന് നിരണം ജലോത്സവം എന്ന പേരില്‍ ഒരു പുതിയ ജലോത്സവം കൂടി അപ്പര്‍ കുട്ടനാട്ടില്‍ രൂപപ്പെട്ടു.

മുണ്ടാര്‍ ശുചീകരിച്ച് ആഴം കൂട്ടി ഇരുവശങ്ങളിലും സംരക്ഷണ ഭിത്തികള്‍ സ്ഥാപിക്കാനും ഒരു കരയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥാപിക്കാനുമൊക്കെയാണ് പഞ്ചായത്ത് ടൂറിസത്തിന്‍റെ ഭാഗമായി റിപ്പോര്‍ട്ട് തയാറാക്കിയത്. പ്രദേശത്തെ ആഭ്യന്തര വിദേശസഞ്ചാരികളുടെ സാന്നിദ്ധ്യം കൂടി കണക്കിലെടുത്താണ് പദ്ധതിക്ക് തയാറെടുപ്പുകള്‍ നടത്തിയതെങ്കിലും സര്‍ക്കാരോ വിനോദ സഞ്ചാര വകുപ്പോ പച്ചക്കൊടി കാണിക്കുന്നില്ല എന്ന നിരാശയാണ് തദ്ദേശ ഭരണ സ്ഥാപനത്തിനും പൊതുജനങ്ങള്‍ക്കുമുള്ളത്. ഇതുവഴി നിരവധി തൊഴില്‍ സാധ്യത കൂടിയാണ് ഇല്ലാതാക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍റെ കനിവില്‍ മുണ്ടാര്‍ മാലിന്യമുക്തമാകുമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പോഴുള്ളത്.