തുറവൂര്‍: കുമ്പഞ്ഞി കര്‍ഷക സംഘം ഓഫീസില്‍ മോഷണം. നിരവധി ഫയലുകള്‍ മോഷണം പോയി. അരൂര്‍ പോലീസില്‍ കുമ്പഞ്ഞി കര്‍ഷക സംഘം പ്രസിഡന്‍റ് പരാതി നല്‍കി. വെള്ളിയാഴ്ച്ച രാവിലെ ഓഫീസ് തുറക്കാന്‍ എത്തിയ കമ്മിറ്റി അംഗങ്ങളാണ് മോഷണം നടന്നതായി സ്ഥിതീകരിച്ചത്. പഞ്ചായത്ത് റോഡിനോട് ചേര്‍ന്ന ഭാഗത്തുള്ള പ്രധാന ഷട്ടറിന്‍റെ താഴുകള്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.

സമീപത്തെ വാതിലുകള്‍ തുറന്നിട്ടശേഷമാണ് അലമാരിയില്‍ വച്ചിരുന്ന ഫയലുകള്‍ മോഷ്ടിച്ചത്. അലമാരിയുടെ സമീപത്തുകിടന്ന മേശയുടെ വിരിപ്പ് എടുത്ത് അതില്‍ കെട്ടിയാവണം ഫയലുകള്‍ കൊണ്ടുപോയതെന്ന് പ്രസിഡന്‍റ് ടി.കെ. ശശിധരന്‍പിള്ള പറഞ്ഞു. ഓഫീസ് മേശയുടെ വിരിപ്പ് കാണാനില്ല.

ഓഫീസില്‍ കമ്മിറ്റി ഉള്ളപ്പഴോ വിറ്റു വിഹിതം കൊടുക്കാനോ പൊതുയോഗത്തിനോ മാത്രമേ ഓഫീസ് തുറക്കാറുള്ളൂ. കമ്മിറ്റിക്കാരായ പ്രദീപും അശോകനും കൂടി വെള്ളിയാഴ്ച രാവിലെ മര ഉരുപ്പടികള്‍ എടുക്കാന്‍ വേണ്ടി എത്തിയപ്പോഴാണ് ഷട്ടറിന്‍റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നേ പ്രസിഡന്‍റിനെ വിവരം അറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തി അരൂര്‍ പോലീസില്‍ പരാതി നല്‍കി.

കുമ്പഞ്ഞി കര്‍ഷക സംഘവുമായി ബന്ധപ്പെട്ട് ചേര്‍ത്തല കോടതിയില്‍ ചില വ്യവഹാരങ്ങള്‍ നടക്കുന്നുണ്ട്. അതുമായി ഈ മോഷണത്തിന് ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് കമ്മിറ്റി ഓഫീസില്‍ കമ്മിറ്റി കൂടി കൊണ്ടിരിക്കുമ്പോള്‍ ചില ആളുകള്‍ ഓഫീസില്‍ കയറി സെക്രട്ടറിയുടെ കൈയില്‍ നിന്ന് ഫയലുകള്‍ പിടിച്ചുപറിച്ചുകൊണ്ടു പോയതായി പറയുന്നു.

ഫോട്ടോ സഹിതം പരാതി നല്‍കിയിട്ടും ഇതുവരെ അരൂര്‍ പോലീസ് നടപടി എടുത്തിട്ടില്ല. അതിനെതിരേ ജില്ലാ പോലീസ് മോധാവിക്ക് പരാതി നല്‍കുമെന്ന് പ്രസിഡന്‍റ് പറഞ്ഞു.