ആലപ്പുഴ: കൃഷിഭവന് സ്വന്തമായി കെട്ടിടം വേണമെന്ന പാണാവള്ളിയിലെ കർഷകരുടെ ദീർഘകാല ആവശ്യം യാഥാർഥ്യത്തിലേക്ക്.

പഞ്ചായത്തിൽ പുതുതായി നിർമിക്കുന്ന കൃഷിഭവന്‍റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കൃഷിഭവൻ നേരത്തെ പ്രവർത്തിച്ചിരുന്ന കെട്ടിടം ജീർണിച്ചതിനെത്തുടർന്ന് മൂന്നുവർഷം മുമ്പ് പൊളിച്ചുനീക്കിയിരുന്നു. നിലവിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുസമീപത്തെ താത്കാലിക കെട്ടിടത്തിലാണ് കൃഷിഭവൻ പ്രവർത്തിച്ചുവരുന്നത്.

സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ഉദ്യോഗസ്ഥരും കർഷകരും നേരിടുന്ന പ്രതിസന്ധികൾ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ദലീമ ജോജോ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 33.5 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം.

1000 ചതുരശ്ര അടി വിസ്തീർണത്തിൽ ഭിന്നശേഷി സൗഹൃദമായി നിർമിക്കുന്ന കെട്ടിടത്തിൽ ഓഫീസ്, സ്റ്റോർ മുറി, ഹാൾ, ശുചിമുറി തുടങ്ങിയവ ഒരുക്കും. വേഗത്തിൽ നിർമാണം പൂർത്തിയാക്കി നാല് മാസത്തിനുള്ളിൽ കൃഷിഭവൻ നാടിന് സമർപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.