കൂട്ടിക്കൽ: നിർധന രോഗികളായ രണ്ടു പേരുടെ ജീവൻ രക്ഷിക്കുന്നതിനായി കൂട്ടിക്കൽ പഞ്ചായത്ത് ജീവൻ രക്ഷാസമിതി ധനസമാഹരണത്തിന് ഒരുങ്ങുന്നു. 11-ാം വാർഡിൽ തേൻപുഴ ഭാഗത്ത് ചെങ്ങനാരിപറമ്പിൽ സിജോയുടെ ഭാര്യ ജെസി (32), മൂന്നാം വാർഡിൽ മാത്തുമല കൊച്ചുകുന്നേൽ പ്രിൻസ് മാത്യു (28) എന്നിവർക്കായി നാളെ രാവിലെ ഒന്പതുമുതൽ പഞ്ചായത്തിന്‍റെ എല്ലാ വാർഡുകളിലും ധനസമാഹരണം നടത്തുമെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് ബിജോയി ജോസ് പത്രസമ്മേളനത്തിൽ അറിയിച്ചു.

ലക്ഷത്തിൽ ഒരാൾക്കു മാത്രം ബാധിക്കുന്ന പ്രത്യേകതരം അപസ്മാര രോഗത്താൽ ജെസിയെന്ന യുവതി ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആറു വയസും നാലു മാസവും പ്രയമുള്ള കുട്ടികൾ അടങ്ങിയ കുടുംബം ഇതോടെ ദുരിതത്തിലായി. വെന്‍റിലേറ്ററിലും ഐസിയുവിലുമായി ജെസിയുടെ ജീവൻ നിലനിർത്തി വരികയാണ്. ഇപ്പോൾത്തന്നെ 12 ലക്ഷത്തോളം രൂപയുടെ ചികിത്സ നൽകി. തലച്ചോറിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്താൽ മാത്രമേ ജെസിയുടെ ജീവൻ രക്ഷിക്കാൻ കഴിയൂ.

മാതാപിതാക്കളോ സഹോദരങ്ങളോ ഇല്ലാത്ത പ്രിൻസ് മാത്യുവിന് കുടൽ സംബന്ധമായ രോഗത്തെത്തുടർന്ന് വൻകുടൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. വളരെ നാളുകളായി യുവാവ് ചികിത്സയിലാണ്. ഉറ്റവർ ഇല്ലാതെ തനിച്ച് താമസിക്കുന്ന പ്രിൻസിന് തുടർചികിത്സയ്ക്കായി 10 ലക്ഷത്തോളം രൂപ വേണ്ടിവരും.

രണ്ടു പേർക്കുമായുള്ള ചികിത്സാച്ചെലവിനു തുക സമാഹരിക്കുകയെന്നതാണ് പഞ്ചായത്തിന്‍റെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ ഇത്രയും തുക ലഭ്യമായില്ലെങ്കിൽ രണ്ടാം ഘട്ടമായി സമീപ പഞ്ചായത്തുകളിലും ധനസമാഹരണം നടത്താനാണ് നീക്കമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം അനു ഷിജു, ജീവൻ രക്ഷാസമിതി ചെയർമാൻ പി.കെ. സണ്ണി, കൺവീനർ ജിജോ കാരയ്ക്കാട്ട് എന്നിവർ പറഞ്ഞു. ജീവൻ രക്ഷാസമിതിയുടെ പേരിൽ മീനച്ചിൽ ബാങ്കിൽ ആരംഭിച്ച അക്കൗണ്ട് നമ്പർ -8370031000010041, ഐഎഫ്എസ്ഇ - FDRL01MEUCB.