നാലമ്പല തീര്‍ഥാടനം: വിപുലമായ ക്രമീകരണം
1571106
Sunday, June 29, 2025 2:32 AM IST
രാമപുരം: നാലമ്പലങ്ങളിലേക്കു പോകുന്ന റോഡുകളുടെ ഇരു സൈഡിലെയും ഓടകളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും റോഡ് സൈഡിലുള്ള കല്ലുകളും തടികളും നീക്കം ചെയ്യാനും റോഡുകളിലെ വഴിവിളക്കുകള്‍ തെളിക്കുന്നതിനും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും ആലോചനാ യോഗത്തില്‍ തീരുമാനം.
ജൂലൈ 17 മുതല്‍ ആരംഭിക്കുന്ന ഈ വര്‍ഷത്തെ നാലമ്പല തീര്‍ഥാടനത്തിന് മുന്നോടിയായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ചേര്‍ന്ന ജനപ്രതിനിധികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
രാമപുരം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യോഗത്തില്‍ മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലി സമ്മ മത്തച്ചന്, പാലാ ആര്‍ഡിഒ കെ.പി. ദീപ, തഹസില്‍ദാര്‍ ലി റ്റിമോള് തോമസ്, പഞ്ചായത്ത് മെംബര്‍മാര്‍, സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
തീര്‍ഥാടന കാലമായ ഒരു മാസക്കാലം രാമപുരം ഗവണ്മെന്റ് ആശുപത്രിയില്‍ ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളിലും വൈകുന്നേരം വരെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.