കോട്ടയം: റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ കര്‍ഷകര്‍ക്കുള്ള സഹായത്തിന് അടുത്ത സീസണിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. നിലവില്‍ പദ്ധതിയിലുള്ളവര്‍ പഴയ അപേക്ഷ പുതുക്കണം. പദ്ധതിയില്‍ പുതുതായി ചേരാനും ഇപ്പോള്‍ സാധിക്കും. നിലവില്‍ ഒരു കിലോ റബറിന് 180 രൂപയാണ് അടിസ്ഥാന വില.

കഴിഞ്ഞ ബജറ്റില്‍ 500 കോടി രൂപ പദ്ധതിയിലേക്ക് വകയിരുത്തിയെങ്കിലും റബര്‍ വില നിശ്ചിത പരിധിക്ക് മുകളിലായിരുന്നതിനാല്‍ പണം കാര്യമായി ചെലവഴിക്കേണ്ടിവന്നില്ല. 2023ലെ കുടിശികയുണ്ടായിരുന്ന 40 കോടി രൂപ മാത്രമേ കഴിഞ്ഞ വര്‍ഷത്തെ ഫണ്ടില്‍നിന്ന് കൊടുത്തുള്ളൂ. അതായത്, കഴിഞ്ഞ സാമ്പത്തികവര്‍ഷം പദ്ധതിയില്‍ 460 കോടി രൂപ ബാക്കിവന്നു.

ഒരു കിലോ റബറിന് 250 രൂപ അടിസ്ഥാന വിലയാക്കുമെന്ന് തെരഞ്ഞെടുപ്പു പത്രികയില്‍ പറഞ്ഞെങ്കിലും 170 രൂപയില്‍നിന്ന് 180 രൂപയായി നിരക്ക് വര്‍ധിപ്പിച്ചതല്ലാതെ സര്‍ക്കാര്‍ അധികമായ ഒരു സഹായവും ചെയ്തില്ല.

വിലസ്ഥിരതാ പദ്ധതി ആരംഭിച്ചു പത്തുവര്‍ഷം പിന്നിടുമ്പോള്‍ ഒരു വര്‍ഷം പോലും വിഹിതം പൂര്‍ണമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടില്ല. വര്‍ഷം 500 കോടി രൂപ ഇതിലേക്ക് മാറ്റിവയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ ഇതോടകം 2500 കോടി രൂപയിലേറെ ഖജനാവില്‍ മിച്ചം വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു കിലോ റബറിന് 300 രൂപ അടിസ്ഥാനവിലയായി നല്‍കിയാലും സര്‍ക്കാരിന് ബാധ്യതയുണ്ടാവില്ല.