പാലാ: നഗരസഭയിലെ മുഴുവന്‍ തെരുവുനായ്ക്കള്‍ക്കും പേവിഷബാധയ്ക്കെതിരേ കുത്തിവയ്പ് നല്‍കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ജൂലൈ ഒന്നിന് മൃഗാശുപത്രിയുമായി ചേര്‍ന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ കണ്ടുപിടിച്ച് വാക്‌സിനേഷന്‍ നടപ്പിലാക്കും.

ആലോചനാ യോഗത്തില്‍ വൈസ് ചെയര്‍പേഴ്സൺ ബിജി ജോജോ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, വെറ്ററിനറി ഡോക്ടര്‍ ജോജി മാത്യു, ഹെല്‍ത്ത് വിഭാഗം മേധാവി ആറ്റ്‌‌ലി പി. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നായ്ക്കളുള്ള സ്ഥലങ്ങള്‍ മൃഗാശുപത്രിയില്‍ അറിയിക്കുന്നതിന് കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തിയതായി യോഗത്തില്‍ ചെയര്‍മാന്‍ തോമസ് പീറ്റർ അറിയിച്ചു. നഗരസഭാ പരിധിയില്‍ എബിസി പ്രോഗ്രാമും വളര്‍ത്തുനായ്ക്കള്‍ക്കുള്ള വാക്‌സിനേഷനും നടത്തും.