കോട്ടയം: ട്രെയിനില്‍നിന്നു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ അസം സ്വദേശിയായ 20 വയസുകാരനെ കോട്ടയം റെയില്‍വേ പോലീസ് പിടികൂടി. അസം സ്വദേശിയായ അമിനുള്‍ ഇസ്‌ലാമിനെയാണു ചെങ്ങന്നൂര്‍ ആര്‍പിഎഫിന്‍റെ സഹായത്തോടെ കോട്ടയം റെയില്‍വേ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇന്നലെ രാവിലെ ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ മൊബൈല്‍ ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്. ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍നിന്നു മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലുള്ള പരശുറാം എക്‌സ്പ്രസിലേക്ക് ഇയാള്‍ ഓടിക്കയറുകയായിരുന്നു.

ഈ സമയം പ്ലാറ്റ്‌ഫോമില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആര്‍പിഎഫ് എസ്‌ഐ കെ.ഐ. ജോസ്, ആര്‍പിഎഫ് എഎസ്‌ഐ ഗിരികുമാര്‍, ആര്‍പിഎഫ് എച്ച്‌സി ദിലീപ് കുമാര്‍, ആര്‍പിഎഫ് കോട്ടയം ഷാനു എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

കോട്ടയത്ത് എത്തിച്ച പ്രതിയെ റെയില്‍വേ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ട്രെയിനുകള്‍ കേന്ദ്രീകരിച്ച് മുമ്പും സമാനമായ രീതിയില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.