മുണ്ടക്കയം: കോരുത്തോട് പഞ്ചായത്ത് ഭരണസമിതിക്കെതിരേ കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജാന്‍സി സാബു പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇതു സംബന്ധിച്ചുണ്ടായ ആരോപണങ്ങളെല്ലാം വ്യാജമാണ്. ആശുപത്രിയില്‍ നഴ്‌സ് നിയമനത്തില്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചിട്ടില്ല. അത് സംബന്ധിച്ച് ഇന്‍റര്‍വ്യൂ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് ജനറല്‍കമ്മിറ്റിയില്‍ ഇതുവരെയായി വച്ചിട്ടില്ല. അതിനുശേഷമേ നിയമനം നടത്തുകയുളളൂ. തനിക്ക് ഇഷ്ടക്കാരിയായ ആളെ നിമിച്ചുവെന്നു ചിലര്‍ കള്ളം പ്രചരിപ്പിക്കുകയാണ്. കൂടാതെ പുഞ്ചവയല്‍ 504 കോളനി അങ്കണവാടിയുടെ ഫിറ്റ്‌നസ് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഐസിഡിഎസാണ് തങ്ങള്‍ക്ക് കൈമാറേണ്ടത്.

എന്നാല്‍, ഇതുവരെയായി അത്തരം റിപ്പോര്‍ട്ടുകളൊന്നു ലഭിച്ചിട്ടില്ല. വാര്‍ഡ് മെംബറോട് ആലോചിക്കാതെ ഫിറ്റ്‌നസ് രേഖപ്പെടുത്തിയെന്നുള്ള പ്രചാരണവും അവാസ്തവമാണ്. ഇതിന്‍റെയെല്ലാം പേരില്‍ കോരുത്തോട് പഞ്ചായത്തില്‍ ഭരണകക്ഷിയംഗങ്ങള്‍ അവിശ്വാസം രേഖപ്പെടുത്തി ഭരണം അട്ടിമറിക്കുന്നതായ വാര്‍ത്ത തെറ്റാണന്നും പഞ്ചായത്ത് ഭരണം സുഗമമായി മുന്നോട്ടു പോകുകയാണെന്നും മറിച്ചുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണന്നും ജാന്‍സി പറഞ്ഞു.

പത്രസമ്മേളനത്തില്‍ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ശ്രീജ ഷൈൻ, വൈസ് പ്രസിഡന്‍റ് പി.എൻ. സുകുമാരൻ എന്നിവരും പങ്കെടുത്തു.