കല്ലൂർക്കാട്: നെൽപ്പാടത്തിനു സമീപത്തെ കുളത്തിൽ വൻ തോതിൽ മാലിന്യം തള്ളിയ നിലയിൽ. കല്ലൂർക്കാട് പഞ്ചായത്തിൽ എട്ടാം വാർഡ് ഉൾപ്പെടുന്ന നാകപ്പുഴ സെന്‍റ് മേരീസ് പള്ളിയ്ക്കും സ്കൂളിനും സമീപമാണ് നെൽപ്പാടത്തോടു ചേർന്ന കുളത്തിൽ മാലിന്യം തള്ളിയത്.

പ്ലാസ്റ്റിക് കൂടുകളിലും ചാക്കുകളിലുമായാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. കാടുമൂടിക്കിടന്ന കുളത്തിൽ വെള്ളം ഉയർന്നപ്പോഴാണ് മാലിന്യ നിക്ഷേപം ശ്രദ്ധയിൽപ്പെട്ടത്. മഴക്കാലമാകുന്നതോടെ മാലിന്യം വെള്ളത്തിൽ കലർന്ന് നെൽപ്പാടത്തും കുടിവെള്ള സ്രോതസിലും എത്തിച്ചേരാൻ സാധ്യതയുണ്ട്.മഴക്കാലജന്യ പകർച്ചവ്യാധികൾ പടരാൻ ഇതിടയാക്കുമോയെന്നും പ്രദേശവാസികൾ ആശങ്കപ്പെടുന്നു, മാലിന്യം നീക്കം ചെയ്യുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.