ചെറുതോണി: കേറ്ററിംഗ് സ്ഥാപനത്തിൽ നിന്നുള്ള മാലിന്യത്താൽ സമീപവാസിയുടെ കിണർ വെള്ളം മലിനമായതായി പരാതി. മുരിക്കാശേരി എസ് എൻ ജംഗ്ഷനിൽ താമസിക്കുന്ന ഇരുപ്പക്കാട്ട് സണ്ണി ജോസഫാണ് അധികാരികൾക്ക് പരാതി നൽകിയിരിക്കുന്നത്.

വീട്ടുമുറ്റത്ത് നിർമിച്ചിരിക്കുന്ന കിണറിൽ നിന്നാണ് 30 വർഷത്തോളമായി സണ്ണിയും കുടുംബവും വെള്ളം ശേഖരിച്ചിരുന്നത്. ഇവരുടെ കിണറിന് സമീപത്ത് കുഴി കുത്തി കേറ്ററിംഗ് സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിക്കാൻ തുടങ്ങിയതോടെ കിണർ വെള്ളം മലിനമായതായി സണ്ണി പറയുന്നു. ഇപ്പോൾ സണ്ണിയും കുടുംബവും അയൽ വീടുകളിൽ നിന്ന് വെള്ളം തലച്ചുമടായി കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. അമിതമായി കോളിഫോം ബാക്ടീരിയ അടങ്ങിയ ഈ വെള്ളം ഉപയോഗയോഗ്യമല്ലെന്നാണ് പരിശോധനാ റിപ്പോർട്ട്.

കുടിവെള്ളം മലിനമായതായി പരാതി ലഭിച്ചതിനെത്തുടർന്ന് വാത്തിക്കുടി ആരോഗ്യ കേന്ദ്രത്തിൽ നിന്നും പഞ്ചായത്ത് അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നടപടി എടുക്കുമെന്ന് വാത്തിക്കുടി പഞ്ചായത്തധികൃതർ അറിയിച്ചു.