കൊക്കയാർ: പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഉറുമ്പിക്കര ഈസ്റ്റ് കോളനി ഭാഗത്ത് വനം വകുപ്പ് കാമറ സ്ഥാപിച്ചു. കൊക്കയാർ പഞ്ചായത്തിൽപ്പെട്ട ഉടുമ്പിക്കര ഈസ്റ്റ് കോളനി ഭാഗത്ത് താമസിക്കുന്ന കിടുകല്ലിങ്കൽ ബിജുവിന്‍റെ വളർത്തുനായയെ കഴിഞ്ഞ ദിവസം അജ്ഞാത ജീവി കടിച്ച് കൊന്ന് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ശനിയാഴ്ച രാത്രി 11ാടെ വീട്ടുമുറ്റത്ത് നായയുടെ കുരച്ചിൽ കേട്ടിരുന്നതായി വീട്ടുകാർ പറയുന്നു. പിന്നീട് വന അതിർത്തിയോടു ചേർന്ന് പാതി ഭക്ഷിച്ച നിലയിൽ നായയെ കണ്ടെത്തുകയായിരുന്നു. വനം വകുപ്പ് അധികാരികൾ സ്ഥലത്തെത്തി കാൽപ്പാടുകളടക്കം പരിശോധിച്ചതിൽ പുലിയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചത്. കാമറയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയാൽ വരുംദിവസങ്ങളിൽ പുലിയെ പിടികൂടാൻ ഇവിടെ കൂടു സ്ഥാപിക്കും.

വിനോദസഞ്ചാര കേന്ദ്രമായ ഉറുമ്പിക്കര വാഗമൺ മലനിരകളുടെ താഴ്ഭാഗത്തുള്ള ഈ പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത് ടൂറിസം മേഖലയെയും പ്രതികൂലമായി ബാധിക്കുവാൻ സാധ്യത ഏറെയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇളങ്കാട് മ്ലാക്കരയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.