ഉപ്പുതറ: ഉപ്പുതറ കാക്കത്തോട്ടിൽ കഴിഞ്ഞ രാത്രിയിലും അഞ്ചു കർഷകരുടെ ഭൂമിയിൽ കാട്ടാനയിറങ്ങി ദേഹണ്ഡങ്ങൾ നശിപ്പിച്ചു. ഏലം, ഏത്തവാഴ, കമുക്, തെങ്ങ് തുടങ്ങിയ കൃഷികളാണ് കാട്ടാനകൾ നശിപ്പിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്.

ഉപ്പുതറ കാക്കത്തോട്ടിൽ തുടർച്ചയായി കാട്ടാന നാശം വിതയ്ക്കുകയാണ്. ഇന്നലെ രാത്രി എട്ടോടെയാണ് കാട്ടനകൾ കൃഷിയിടത്തിൽ എത്തിയത്. ഒൻപതോടെ പി.എം. വർക്കി പൊടിപാറയുടെ വീട്ടിന്‍റെ 10 മീറ്റർ അകലെയുള്ള പ്ലാവിൽ നിന്നും ചക്കയിടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാട്ടാനയെ കണ്ടത്.

ബഹളംവച്ചതോടെ ആന പിൻവാങ്ങിയെങ്കിലും ഫോറസ്റ്റ് സ്റ്റേഷനു സമീപത്തെ പൊടിപാറ ജയിംസ് ജോസഫ്, ഷിന്‍റോ മാത്യു, കൊച്ചുപുരയിൽ വക്കച്ചൻ എന്നിവരുടെ കൃഷി ഭൂമിയിൽ തമ്പടിച്ച് കൃഷി നുശിപ്പിച്ചു. എട്ടൊന്നിൽ എബിന്‍റെ പുരയിടത്തിലെത്തി അവിടെയും നാശം വിതച്ചാണ് കാട്ടാന മടങ്ങിയത്.ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത് കൊച്ചുപുരയിൽ വക്കച്ചനാണ്. വക്കച്ചന്‍റെ വിളവെടുക്കാറായ 60 ഓളം ഏത്തവാഴകൾ, 20 ഓളം മുന്തിയയിനം കമുകുകൾ, തെങ്ങ്, പന, ഏലം, കുരുമുളക്, കാപ്പി, എന്നിവയെല്ലാം നശിപ്പിച്ചിട്ടുണ്ട്.