തൊടുപുഴ: ഉടുന്പൻചോല പൂപ്പാറ അഞ്ചേക്കർ സ്വദേശിനിയായ രാധയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മകൻ പി. അനീഷ് പത്രസമ്മേളനത്തിൽ ആരോപിച്ചു.

2019 ജൂണ്‍ 22നാണ് രാധയുടെ മരണം നടന്നത്. വീടിനു പിന്നിലെ മണ്‍തിട്ടയിൽ നിന്നും ഷെഡ്ഡിലേക്കു വച്ചിരുന്ന തടിക്കഷണത്തിൽ കയറിയപ്പോൾ ഇതൊടിഞ്ഞ് താഴെ വീണായിരുന്നു മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെയും ഇൻക്വസ്റ്റ് ഫോട്ടോകളിലെയും പരിക്കുകൾ, മൊഴിയിലെ വൈരുധ്യങ്ങൾ എന്നിവ ഇതൊരു കൊലപാതകമാണെന്ന സംശയമാണുയർത്തുന്നത്. ചില ഇടപെടലുകൾ മൂലം മരണം സംബന്ധിച്ച അന്വേഷണത്തിന്‍റെ നിജസ്ഥിതി പുറത്തുവന്നിട്ടില്ലെന്നും അനീഷ് ചൂണ്ടിക്കാട്ടുന്നു.