കട്ടപ്പന: കട്ടപ്പന പുളിയന്മല റോഡിലെ ഹോട്ടലിൽ ഹോട്ടൽ ജീവനക്കാരും ഭക്ഷണം കഴിക്കാൻ എത്തിയവരും തമ്മിൽ കൂട്ടയടി. നിരവധിപേർക്ക് പരിക്കേറ്റു.

ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാം തവണയും കറി ചോദിച്ചതാണ് സംഘർഷത്തിനു വഴി വച്ചത്. ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ ഹോട്ടൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം സമീപനമാണുണ്ടായതെന്ന് ഭക്ഷണം കഴിക്കാൻ എത്തിയവർ പറയുന്നു. ഹോട്ടലിനു സമീപത്തെ തുണിക്കടയിൽ വിവാഹ വസ്ത്രം വാങ്ങാൻ വണ്ടിപ്പെരിയാർ മ്ലാമലയിൽ നിന്നും എത്തിയതായിരുന്നു ഇവർ.

അതേസമയം തിരക്കുള്ള സമയത്ത് ഇവർ ആവശ്യപ്പെട്ട ഭക്ഷണം നൽകിയതിനു ശേഷം വീണ്ടും വീണ്ടും ആവശ്യപ്പെടുകയും നൽകിയ ഭക്ഷണത്തിൽ കറി കുറവാണെന്ന് പറഞ്ഞ് പ്രകോപനം ഉണ്ടാക്കുകയായിരുന്നെന്നും ഹോട്ടൽ നടത്തിപ്പുകാരും പറയുന്നു. ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റം കൂട്ടത്തല്ലിലേക്ക് നീങ്ങുകയായിരുന്നു. സംഭവത്തിൽ ഭക്ഷണം കഴിക്കാൻ എത്തിയവരിൽ നാല് പേർക്ക് പരിക്കേറ്റു. ഹോട്ടൽ ജീവനക്കാരിൽ നാലുപേർക്കും പരിക്കുണ്ട്