അടിമാലി: കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വീടിനു തീ പിടിച്ച് വെന്തു മരിച്ചതിലെ ദുരൂഹതയും ആശങ്കയും ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി. നിലവില്‍ ഇക്കാര്യത്തില്‍ പോലീസിന്‍റെ അന്വേഷണം നടക്കുന്നുണ്ട്.

സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മരണത്തിലെ ദൂരൂഹത പൂര്‍ണമായി നീക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രദേശത്തെ പൊതുപ്രവര്‍ത്തകരടക്കമുള്ളവർ ആവശ്യപ്പെടുന്നു.

തെള്ളിപ്പടവില്‍ പരേതനായ അനീഷിന്‍റെ ഭാര്യ ശുഭ, ശുഭയുടെ മാതാവ് പൊന്നമ്മ, ശുഭയുടെ മക്കളായ അഭിനന്ദ്, അഭിനവ് എന്നിവരായിരുന്നു മരിച്ചത്. വീടിന്‍റെ മേല്‍ക്കൂര പൂര്‍ണമായി അഗ്നിക്കിരയായിരുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തതിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, പീന്നീട് ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല.

തീപിടിത്ത കാരണമടക്കം വിവിധങ്ങളായ സംശയങ്ങള്‍ പൊതുപ്രവര്‍ത്തകരും സമീപവാസികളും ഉന്നയിക്കുന്നുണ്ട്. സംഭവ ശേഷം പോലീസ് സ്ഥലത്തു നിന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിരുന്നു. വിവിധയാളുകളുകളുടെ മൊഴികളും ശേഖരിച്ചിട്ടുണ്ട്.