ഇടുക്കി: ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് കൂടിവരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നതിന് മുൻപ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജില്ലാ കളക്ടർ കർശന നിർദേശം നൽകി. ഡാമുകൾ തുറക്കേണ്ട സാഹചര്യങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന സമയത്തിന് ആറു മണിക്കൂർ മുൻപെങ്കിലും അപേക്ഷ ജില്ലാ കളക്ടർക്ക് നൽകണം.

അപേക്ഷ ലഭിച്ചു എന്ന വിവരം ജില്ലാ ദുരന്തനിവാരണ വിഭാഗത്തിൽ വിളിച്ച് ഉറപ്പാക്കുകയും ഡാം തുറന്നുവിടുന്നതിന് മുൻപ് വിവരം അറിയിക്കുകയും വേണം. ദുരിതാശ്വാസ ക്യാന്പുകളിൽ വളർത്തു മൃഗങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് ഷെൽട്ടർ ഹോം ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു. ദേശീയപാത 85-ൽ നിർമാണം നടക്കുന്ന ഭാഗത്ത് മണ്ണെടുത്തതുമൂലം അപകടാവസ്ഥയിലായ മരങ്ങൾ ദേശീയപാതാ വിഭാഗവും വനം വകുപ്പും സംയുക്തമായി പരിശോധിച്ച് അപകടാവസ്ഥ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും കളക്ടർ നിർദ്ദേശിച്ചു.