കോടിക്കുളം: വൈദ്യുതി ലൈൻ ചാർജു ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാരെ നാട്ടുകാർ തടഞ്ഞു വച്ചു. തിങ്കളാഴ്ച രാത്രി ഒൻപതോടെ കോടിക്കുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിലാണ് സംഭവം. കനത്ത മഴയെ തുടർന്ന് പ്രദേശത്ത് നിരവധിയിടങ്ങളിൽ വൈദ്യുതി ലൈനിൽ മരം വീഴുകയും വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ചെയ്തിരുന്നു. ഇതിന്‍റെ അറ്റകുറ്റപ്പണി നടത്താനെത്തിയവരെയാണ് പ്രദേശവാസികൾ തടഞ്ഞുവച്ചത്.

ലൈനിലെ മരങ്ങൾ വെട്ടിനീക്കിയെന്നും ഉടൻ ചാർജ് ചെയ്യണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ഇതേ സമയം കപ്പത്തൊട്ടി ഭാഗത്ത് മരം വീണുകിടന്നത് അഗ്നിരക്ഷാസേന മുറിച്ചുമാറ്റുകയായിരുന്നു. അതിനാൽ ലൈൻ ചാർജു ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഇവർ വാഹനം തടയുകയായിരുന്നെന്ന് കഐസ്ഇബി ജീവനക്കാർ പറയുന്നു.

ഇതിനിടെ ഉടുന്പന്നൂരിലെ മെയിൻ ലൈനിലും തകരാറുണ്ടായി. ഇതു പരിഹരിക്കാനും ജീവനക്കാരെ അനുവദിച്ചില്ല . പിന്നീട് ഓഫീസിലുണ്ടായിരുന്ന മറ്റു ജീവനക്കാരാണ് തകരാറുള്ള പ്രദേശങ്ങളിലെത്തി ലൈനിലെ തടസം നീക്കിയത്. തുടർന്ന് ലൈൻ ചാർജ് ചെയ്തതിന് ശേഷമാണ് ജീവനക്കാരെ പോകാൻ അനുവദിച്ചത്.

നാട്ടുകാരും കഐസ്ഇബി ജീവനക്കാരും ചേർന്ന് ലൈനിൽ വീണ മരങ്ങൾ വെട്ടി നീക്കിയിട്ടും ചാർജ് ചെയ്യാൻ തയാറാകാതിരിക്കുകയും ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഉൗരി മാറ്റിയ ശേഷം ഇത് കുത്തിയിട്ടുണ്ടെന്ന് പറഞ്ഞതുമാണ് ജീവനക്കാരുമായി വാക്കേറ്റത്തിന് ഇടയാക്കിയതെന്ന് കോടിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെർലി റോബി പറഞ്ഞു. സംഭവമറിഞ്ഞ് കാളിയാർ എസ്എച്ച്ഒ എച്ച്.എൽ.ഹണിയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു.