രാജാക്കാട്: കനത്ത മഴയില്‍ ഗ്യാപ് റോഡ് മണ്ണിടിച്ചില്‍ ഭീഷണിയില്‍.തോരാതെ മഴ പെയ്തതോടെ ദേശീയപാതയ്ക്കു മുകളിലുള്ള ഭാഗങ്ങളില്‍ പലയിടത്തും ഉറവകള്‍ രൂപം കൊണ്ടിട്ടുണ്ട്.ചിലയിടങ്ങളില്‍ നീരൊഴുക്ക് ശക്തമാവുകയും ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലെല്ലാംതന്നെ ശക്തമായ മഴയില്‍ ഇവിടെ വലിയ രീതിയിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.

മഴക്കാലമായാല്‍ വലിയ ഭീതിയിലാണ് കൊച്ചി-ധനുഷ്കോടി ദേശീയപാത കടന്നുപോകുന്ന ഗ്യാപ് റോഡിലൂടെയുള്ള യാത്ര. ദേശീയപാതയ്ക്കായി മണ്ണെടുത്തിരിക്കുന്ന പല ഭാഗത്തും പുതിയതായി ഉറവച്ചാലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. മണ്‍തിട്ടയായ ഭാഗങ്ങളിലെ ഉറവച്ചാലുകളില്‍ നീരൊഴുക്കും വര്‍ധിച്ചിരിക്കുന്ന സാഹചര്യമാണ്.

ഇത്തവണ മഴ ആരംഭിച്ച ഘട്ടത്തില്‍ തന്നെ കഴിഞ്ഞ വര്‍ഷം മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് കൂറ്റന്‍ പാറക്കല്ലുകള്‍ അടര്‍ന്ന് വീണിരുന്നു. ദിവസേന ആയിരക്കണക്കിന് സഞ്ചാരികളുടെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.