ഇടുക്കി: കാലവർഷം ശക്തമായ സാഹചര്യത്തിൽ ജലജന്യ രോഗങ്ങളും കൊതുകു മൂലമുള്ള രോഗങ്ങളും ജന്തുജന്യ രോഗങ്ങളും പടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയവയാണ് പ്രധാന ജലജന്യ രോഗങ്ങൾ. രോഗാണുക്കൾ കുടിവെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തിൽ എത്തുന്പോഴാണ് ഈ രോഗങ്ങൾ പിടിപെടുന്നത്.

തുറസായ സ്ഥലത്ത് മല വിസർജനം ഒഴിവാക്കുക,ക്ലോറിനേഷൻ ചെയ്ത് തിളപ്പിച്ചാറ്റിയ ജലം കുടിക്കുക, ആഹാരത്തിനു മുൻപും ശേഷവും, ശൗചാലയം ഉപയോഗിച്ചതിനു ശേഷവും കൈകൾ സോപ്പ് വെള്ളത്തിൽ കഴുകുക, ഭക്ഷണസാധനങ്ങൾ അടച്ചുവയ്ക്കുക, ചൂടോടെ കഴിക്കുക, തുറന്നു വച്ച ഭക്ഷണസാധനങ്ങൾ കഴിക്കാതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കിണറിന് ചുറ്റുമതിൽ കെട്ടി വലയിട്ട് മൂടുക തുടങ്ങിയ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

മലന്പനി, മന്ത്, ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന കൊതുക് ജന്യ രോഗങ്ങൾ. വെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം, വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ എന്നിവ മൂടി വയ്ക്കുക, ഓടയിൽ മലിന ജലം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുക.

എലിപ്പനിയാണ് പ്രധാനമായും കണ്ടുവരുന്ന ജന്തു ജന്യ രോഗം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ രോഗാണുവാഹകരായ എലിയുടെ മൂത്രം കലരുക വഴി വെള്ളം മലിനമാകുകയും രോഗാണുക്കൾ ആ വെള്ളവുമായി സന്പർക്കം പുലർത്തുന്നവരുടെ മുറിവിൽ കൂടിയോ ചർമത്തിൽ കൂടിയോ ശരീരത്തിൽ പ്രവേശിക്കുകയും രോഗം പിടിപെടുകയും ചെയ്യും. കൃഷിയിടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ജോലിയെടുക്കുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, കന്നുകാലികളെ പരിചരിക്കുന്നവർ എന്നിവർ ജാഗ്രത പാലിക്കണം