ഇടുക്കി: ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ ഗ്യാപ് റോഡിൽ രാത്രികാല യാത്ര ഈ മാസം 30 വരെ ജില്ലാ കളക്ടർ നിരോധിച്ചു.
ദേശീയ പാത 85-ൽ കരടിപ്പാറയ്ക്കു സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ കൊച്ചി-ധനുഷ്കോടി ദേശീയപാത ഇരുട്ടുകാനത്തുനിന്നും കല്ലാർ വട്ടിയാർ വഴി രണ്ടാം മൈൽ വരെയുള്ള ഭാഗത്തെ റോഡ് ഗതാഗതം ഇനിയൊരുത്തരവ് ഉണ്ടാകുന്നതു വരെ പൂർണമായി നിരോധിച്ചു.

കൊച്ചിയിൽനിന്നു മൂന്നാർ പോകുന്ന വാഹനങ്ങൾ ഇരുട്ടുകാനത്തുനിന്നും ആനച്ചാൽ, രണ്ടാം മൈൽ വഴി പോകണം. മൂന്നാറിൽ നിന്നും കൊച്ചി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ രണ്ടാം മൈലിൽ നിന്നും ആനച്ചാൽ, ഇരുട്ടുകാനം വഴിയും പോകണം.