ജെറി എം. തോമസ്

കൊച്ചി: സൈബര്‍ തട്ടിപ്പില്‍ വീഴരുതെന്ന മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഇരകളാക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. വ്യത്യസ്ത ഇടപാടുകളിലൂടെ തട്ടിപ്പ് പെരുകിയതോടെ സൈബര്‍ തട്ടിപ്പുകളെ ചെറുക്കാന്‍ സംസ്ഥാനത്ത് പോലീസ് ഇതുവരെ 3,172 അനധികൃത ആപ്പുകള്‍ക്ക് പൂട്ടിട്ടതായാണ് ആഭ്യന്തര വകുപ്പിന്‍റെ രേഖയിലുള്ളത്.

പൂട്ട് വീണ ആപ്പുകളില്‍ 1,375 എണ്ണവും വ്യാജ ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പുകളാണ്. ഇതിനുപുറമേ 32,670 വെബ് സൈറ്റുകളും 17,102 സിമ്മുകളും 2127 സമൂഹ മാധ്യമ അക്കൗണ്ടുകളും നിര്‍ജീവമാക്കിയവയില്‍പ്പെടും. സൈബര്‍ ഇടത്ത് പോലീസ് പിടിമുറുക്കിയതോടെ പണം തട്ടാന്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാജ ലിങ്കുകള്‍ അയച്ച് പണം തട്ടിയെടുക്കുന്ന കേസുകളും വര്‍ധിക്കുകയാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടിയിലധികം രൂപയാണ് നഷ്ടമായത്. സമൂഹ മാധ്യമത്തില്‍ ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിന്‍റെ പരസ്യം കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തു. തുടര്‍ന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയും ഷെയര്‍ മാര്‍ക്കറ്റില്‍ ഇന്‍വെസ്റ്റ് ചെയ്താല്‍ വന്‍ ലാഭം ഉണ്ടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് മൂവാറ്റുപുഴ കിഴക്കേക്കര സ്വദേശിയില്‍ നിന്നു 52,85,000 രൂപ നിക്ഷേപിപ്പിച്ച് തട്ടിപ്പിന് ഇരയാക്കുകയായിരുന്നു. സംഭവത്തില്‍ മൂവാറ്റുപുഴ പോലീസ് അന്വേഷണം നടത്തി വരികയാണ്.

കഴിഞ്ഞ ഒന്പതു വര്‍ഷത്തിനിടെ എറണാകുളം ജില്ലയില്‍ നിരവധി കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊഴില്‍ തട്ടിപ്പുകളാണ് ഏറ്റവുമധികം. ട്രേഡിംഗ് തട്ടിപ്പുകള്‍ക്കും കുറവില്ല. പൂണിത്തുറയില്‍ താമസിക്കുന്ന വീട്ടമ്മയാണ് ഒടുവില്‍ പരാതിയുമായി കൊച്ചി സിറ്റി പോലീസിനെ സമീപിച്ചത്. വിവിധ തവണകളിലായി ആറു ലക്ഷം രൂപയാണ് ഇവര്‍ ട്രേഡിംഗ് ആപ്പില്‍ നിക്ഷേപിച്ചത്. ഇരട്ടിതുക ലാഭമായിരുന്നു വാഗ്ദാനം.

പെണ്‍കുട്ടികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെ ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസ് പിടികൂടിയതും, ട്രാഫിക് നിയമ ലംഘനം നടന്നിട്ടുണ്ടെന്ന പേരില്‍ വ്യാജ പരിവാഹന്‍ സൈറ്റ് വഴി കാക്കനാട് സ്വദേശിയില്‍ നിന്നു 98,500 രൂപ തട്ടിപ്പുകാര്‍ കൈക്കലാക്കിയതും സമീപകാലത്താണ്. അതേസമയം വെര്‍ച്വല്‍ അറസ്റ്റിന് ഒരുപരിധിവരെ കുറവ് വന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

സമയം പാഴാക്കരുത്

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിന് ഇരയായാല്‍ "1930' എന്ന നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യണം. ഒരു മണിക്കൂറിനകം പരാതി നല്‍കുന്നതാണ് ഏറ്റവും ഗുണകരമാകുക. cybercrime.gov.in എന്ന വെബ്സൈറ്റിലൂടെയും പരാതി രജിസ്റ്റര്‍ചെയ്യാം.