ചോറ്റാനിക്കര: പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടൽ പൂട്ടാൻ നോട്ടീസ് നൽകി. ചോറ്റാനിക്കര പഞ്ചായത്ത് അഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന ശ്രീആര്യാസ് ഹോട്ടലിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മാലിന്യ സംസ്കരണത്തിലും ഭക്ഷണപദാർഥങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്.

ഇവിടെ ഭക്ഷണവസ്തുക്കൾ കൈകാര്യം ചെയ്തിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും കണ്ടെത്തി. പരിശോധനയിൽ സ്ഥാപനത്തിന് ലൈസൻസും ഹാജരാക്കുവാൻ സാധിച്ചില്ല. ഇതേ തുടർന്ന് സ്ഥാപനത്തിനെതിരെ 25,000 രൂപ പിഴ ചുമത്തി ഹോട്ടലിന്‍റെ പ്രവർത്തനം നിർത്തി വയ്ക്കുന്നതിന് ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകി.

ഇവിടെ നിന്നും വിതരണം ചെയ്യുവാൻ കരുതി വച്ച പഴകിയ ഭക്ഷണവും വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യുവാൻ ഒരുക്കി വച്ച ഭക്ഷണ വസ്തുക്കളും കണ്ടെടുത്തു. മലിനജലം കൃത്യമായി സംസ്കരിക്കാതെ കൈകാര്യം ചെയ്യുന്നതും മലിനജല സമ്പർക്കമുള്ള രീതിയിൽ ഭക്ഷണം തയാറാക്കുന്ന രീതിയുമാണ് ഇവിടെയുണ്ടായിരുന്നത്.

വൃത്തിയില്ലാതെ ഭക്ഷണം വില്പന നടത്തിയതിനും മലിന ജലമൊഴുക്കിയതിനും തുടർ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ആർ.രാജേഷ് പറഞ്ഞു.