ഫോർട്ട്കൊച്ചി: ഇടക്കൊച്ചിയിൽ കായൽ വേലിയേറ്റം തടയാൻ ദിവസങ്ങൾക്കുള്ളിൽ താത്കാലിക തടയണ നിർമിച്ചു നൽകുമെന്ന് സമരവുമായെത്തിയ കൗൺസിലർമാർക്ക് ജില്ലാ കളക്ടറുടെ ഉറപ്പ്. വാർഡ് കൗൺസിലർ അഭിലാഷ് തോപ്പിലിന്‍റെ നേതൃത്വത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ കൗൺസിലർമാരായ ജീജ ടെൻസൻ, ഷൈല തദേവൂസ് എന്നിവരും കോൺഗ്രസ് പ്രവർത്തകരുമാണ് പ്രതിഷേധവുമായെത്തിയത്.

ഇടക്കൊച്ചി 16-ാം ഡിവിഷനിലെ അബേദ്കർ റോഡ് , പാടശേഖരം റോഡ്, പരുത്തിത്തറ നഗർ എന്നിവിടങ്ങളിലാണ് കായൽ വേലിയേറ്റ വെള്ളക്കെട്ട് മൂലം ജനങ്ങൾ ദുരിതം അനുഭവിക്കുന്നത്. തൊട്ടടുത്ത 15-ാം ഡിവിഷനിലുള്ള തുറന്നു കിടക്കുന്ന കനാലുകൾ വഴിയാണ് കായൽ വെള്ളം ഈ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നത്.

ഇറിഗേഷൻ വകുപ്പ് ഇവിടെ സംരക്ഷണഭിത്തിയും സ്ലൂയിസും നിർമിക്കുന്നതിനുള്ള പദ്ധതി ടെണ്ടർ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ടെങ്കിലും നടപ്പിലാകുവാൻ കാലതാമസമെടുക്കുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു.

ഇറിഗേഷൻ വകുപ്പിന്‍റെ പദ്ധതി നടപ്പിലാകുന്നതു വരെ താത്കാലിക തടയിണ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. താത്കാലിക തടയിണ നിർമിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ അഭിലാഷ് തോപ്പിൽ ഒരു മാസം മുൻപ് ഇടക്കൊച്ചി വില്ലേജ് ഓഫീസർക്ക് കത്ത് നൽകിയിരുന്നു.

വെള്ളക്കെട്ട് തടയാൻ താത്കാലിക തടയിണ നിർമിക്കണമെന്ന് വില്ലേജ് ഓഫീസർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തഹസിൽദാറുടെ ഓഫീസിന് മുമ്പിൽ കുത്തിയിരുന്നത്. പ്രതിഷേധവുമായെത്തിയവർ പിന്നീട് തഹസിൽദാറുമായി ചർച്ച നടത്തി.

ഇതിനിടെ ജില്ലാ കളക്ടർ ഫോണിൽ ബന്ധപ്പെടുകയും ദിവസങ്ങൾക്കുള്ളിൽ താത്കാലിക തടയിണ നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ദുരന്തനിവാരണത്തിനായി അനുവദിച്ച ഫണ്ട് ഇതിനായി ഉപയോഗിക്കുമെന്ന് കളക്ടർ പറഞ്ഞു.

ദുരന്തനിവാരണ അഥോറിട്ടി ഡെപ്യൂട്ടി കളക്ടർ മനോജ്, നഗരസഭാ സെക്രട്ടറി പി.എസ്. ഷിബു, ഇറിഗേഷൻ എക്സി. എൻജിനീയർ അബ്ബാസ് എന്നിവരും ഫോണിൽ ബന്ധപ്പെട്ടു നടപടി വേഗത്തിലാക്കാമെന്ന് കൗൺസിലർക്ക് ഉറപ്പു നൽകി.

കൗൺസിലർമാരെ കൂടാതെ കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ, ഡിസിസി സെക്രട്ടറി എൻ.ആർ. ശ്രീകുമാർ, പി.പി. ജേക്കബ്, പി.ഡി. സുരേഷ്, ജസ്റ്റിൻ കവലക്കൽ, എ.ജെ. ജെയിംസ്, സി.എൽ. ശശീന്ദ്രൻ, ബിജു അറക്കപ്പാടത്ത്, സോളി പഴേക്കാട്ട്, ഡേവിഡ് ലിസൻ, പി.ജെ. സേവ്യർ, പി .എഫ്. ജോർജ്, ഇ.എ.ഫ്രാൻസിസ് വി.കെ.അരുൺകുമാർ, പെക്സൻ ജോർജ്, സെബോ എന്നിവർ നേതൃത്വം നൽകി.