മൂവാറ്റുപുഴ: മൂവാറ്റുപുഴ - തൊടുപുഴ റോഡില്‍ ഹോസ്റ്റല്‍ പടിയില്‍ കെട്ടിടത്തിനും കാറിനും തീപിടിച്ചു. മുട്ട വ്യാപാരത്തിന് ഉപയോഗിച്ചിരുന്ന കെട്ടിടത്തിനും ഇവിടെ പാർക്ക് ചെയ്തിരുന്ന കാറിനുമാണ് തീപിടിച്ചത്. അപകടസമയത്ത് കെട്ടിടത്തിനുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു തീപിടുത്തം. കിഴക്കേക്കര പുലക്കുടി പുത്തന്‍പുര മുഹമ്മദ് ഫക്രുദീന്‍റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. മുന്പ് വീടായി ഉപയോഗിച്ചിരുന്ന ഷീറ്റ് മേഞ്ഞ കെട്ടിടത്തിന് തീപിടിക്കുകയും തുടര്‍ന്ന് കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിൽ തീ പിടിക്കുകയായിരുന്നു.

തീപിടുത്തത്തില്‍ കെട്ടിടവും, 20,000 ത്തോളം മുട്ടകളും, കാറും കത്തിനശിച്ചു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. നാലു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.

അപകടകാരണം വ്യക്തമല്ല. അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ മുഹമ്മദ് ഇഖ്ബാലിന്‍റെ നേതൃത്വത്തില്‍ സീനിയര്‍ ഓഫീസര്‍ ടി.ആര്‍. അജേഷ്, ഫയര്‍ ഓഫീസര്‍മാരായ അയ്യൂബ്, വിഷ്ണു, അജേഷ്, മുഹമ്മദ് നസീം, സ്റ്റോജന്‍ ബേബി, മനു, ജയസിംഗ്, ടോമി എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.