പടക്കം പൊട്ടിക്കാതെ എന്തു വിഷു..?
Saturday, April 13, 2024 1:15 AM IST
സ്വന്തം ലേഖകൻ

തൃശൂര്‍: വിലക്കൂടുതലാണെങ്കിലും ഇത്തവണയും പടക്കക്കച്ചവടം തകൃതി. കഴിഞ്ഞ രണ്ടുദിവസമായി നല്ല കച്ചവടം നടക്കുന്ന പടക്കവിപണിയിൽ വിഷുവിന്‍റെ തലേന്നാളായ ഇന്നു തിരക്കേറും. മുൻവർഷങ്ങളെ അപേക്ഷിച്ച് മിക്ക ഇനങ്ങൾക്കും ഇത്തവണ വിലകൂടിയിട്ടുണ്ട്. വില കൂടുതലാണെങ്കിലും പടക്കംപൊട്ടിക്കാതെ വിഷു പൂർണമാകില്ല എന്നതുകൊണ്ടുതന്നെ പടക്കവിപണിയിൽ തിരക്കാണ്.

കമ്പിത്തിരികൾ, മത്താപ്പുകൾ എന്നിവ പതിവുപോലെ നല്ലരീതിയിൽ വിറ്റുപോകുന്നുണ്ട്. ഏഴു സെന്‍റിമീറ്റര്‍ മുതല്‍ അമ്പതു സെന്‍റിമീറ്റര്‍വരെ നീളമുള്ള കമ്പിത്തിരികൾ വില്പനയ്ക്കുണ്ട്. നീളംകൂടുന്നതനുസരിച്ച് വിലയും കൂടും. കളർ കമ്പിത്തിരികൾക്കു സാധാരണ കമ്പിത്തിരികളെ അപേക്ഷിച്ചു വില കൂടുതലാണ്.

നിറത്തിലും സ്പാർക്കിലും വ്യത്യസ്ത ഇനങ്ങളാണ് മത്താപ്പിൽ ഉള്ളത്. 60 രൂപയിൽ തുടങ്ങുന്ന മത്താപ്പുകൾക്ക് വ്യത്യസ്തത അനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്. മേശപ്പൂ, തലച്ചക്രം എന്നിവയ്ക്കെല്ലാം മുൻവർഷങ്ങളെക്കാൾ വില കൂടുതലാണെങ്കിലും ഡിമാൻഡിനു കുറവില്ല. മേശപ്പൂ ഇനങ്ങള്‍ നൂറുരൂപ മുതല്‍ 500 രൂപ വരെയുണ്ട്. നൂറുരൂപ മുതല്‍ 250 രൂപ വരെ തലച്ചക്രങ്ങളുടെ പെട്ടികൾക്കു വിലവരുന്നു.

മേശപ്പൂവിന്‍റെയും തലച്ചക്രത്തിന്‍റെയും വലിപ്പവും എണ്ണവും അനുസരിച്ചാണ് ബോക്സുകളുടെ വില കൂടുന്നതും കുറയുന്നതും. കഴിഞ്ഞ വര്‍ഷം 25 രൂപയുണ്ടായിരുന്ന മാലപ്പടക്കം ഒന്നിന് ഇത്തവണ പത്തുരൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. 35 മുതല്‍ 60 രൂപ വരെ മാലപ്പടക്കത്തിനു വിലയുണ്ട്. ഓലപ്പടക്കം ചെറുതിന് 150 ഉം വലുതിന് 200 രൂപയുമാണ് വില.

പതിവുപടക്കങ്ങളെക്കാൾ വില അല്പം കൂടുതലാണെങ്കിലും ഫാന്‍സി ഇനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.

3000 രൂപവരെ വിലയുള്ള വർണമഴ, 160 മുതൽ 500 രൂപ വരെ വിലവരുന്ന മയിലാട്ടം, ഡ്രോൺ, ഹെലികോപ്റ്റർ, ബട്ടർഫ്ലൈ തുടങ്ങിയ പേരുകളിലുള്ള ഫാൻസി പടക്കങ്ങൾക്ക് ആവശ്യക്കാരേറെയാണ്. പടക്കവില്പന സംബന്ധിച്ച് കർശനനിയന്ത്രണങ്ങളും നിയമങ്ങളും ഉള്ളതിനാൽ കടകളുടെ എണ്ണത്തിൽ കുറവുണ്ട്.

അതേസമയം, എല്ലാ നിയമങ്ങളും നിബന്ധനകളും ചട്ടങ്ങളും ലംഘിച്ച് ഓൺലൈൻ പടക്കവില്പന യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ നടക്കുന്നതായും ലൈസൻസ് ഉള്ള കച്ചവടക്കാർക്ക് ഇതു നഷ്ടമുണ്ടാക്കുന്നതായും പരാതിയുണ്ട്.