ക്ഷേത്രഭൂമിയിലെ സ്വകാര്യ കെെയേറ്റം ഒഴിവാക്കി തിരിച്ചുപിടിച്ചു
Sunday, April 14, 2024 6:46 AM IST
വേലൂർ: കൊച്ചിൻ ദേവസ്വംബോർഡിന് കീഴിലുള്ള തയ്യൂർ ലോകരത്തിക്കാവ് ക്ഷേത്രഭൂമിയിലെ സ്വകാര്യ കെെയേറ്റം ഒഴിവാക്കി തിരിച്ചുപിടിച്ചു.

ക്ഷേത്രത്തിനു മുന്നിലുള്ള മൈതാനം ഉൾപ്പെടുന്ന ഒരേക്കർ 21 സെന്‍റ് സ്ഥലമാണ് ദേവസ്വം സ്പെഷൽ തഹസിൽദാർ വി.സി. പ്രസന്നന്‍റെ നേതൃത്വത്തിലുള്ള റവന്യുസംഘം നിയമനടപടികൾ പൂർത്തിയാക്കി തിരിച്ചെടുത്തത്. ക്ഷേത്രഭൂമി കൈവശംവച്ചവർക്ക് നോട്ടീസ് നൽകിയും രേഖകൾ പരിശോധിച്ച് ഹിയറിംഗ് നടത്തിയും ഒരുവർഷം നീണ്ടുനിന്ന നിയമ നടപടികൾക്കു ശേഷമാണ് ഭൂമി തിരിച്ചുപിടിച്ചത്. റവന്യൂ ഇൻസ്പെക്ടർ ഷീജ കുമാരി, ഹെഡ് സർവേയർ വി.ജി. സിന്ധു, സർവേയർ കെ.എൻ. അനിൽകുമാർ എന്നിവരാണ് നടപടിക്രമങ്ങൾക്കു നേതൃത്വം നൽകിയത്.

കൊച്ചിൻ ദേവസ്വംബോർഡ് നെല്ലുവായ് ദേവസ്വം ഓഫീസർ പി.ബി. ബിജുവിന് തഹസിൽദാർ വി.സി. പ്രസന്നൻ ഭൂമിയുടെ രേഖകൾ കൈമാറി. തയ്യൂർ ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി ടി.എസ്. സുമൻ, വൈസ് പ്രസിഡന്‍റ് പി.കെ. ജയചന്ദ്രൻ എന്നിവർ സന്നിഹിതരായി.