മോദിയുടെ സന്ദർശനം: സുരക്ഷാക്രമീകരണങ്ങൾ ശക്തം, വ്യാപാരികൾക്കും നിർദേശങ്ങൾ
Sunday, April 14, 2024 6:46 AM IST
കുന്നംകുളം: പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കർക്കശമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിഷുദിനം കുന്നംകുളത്തു പോലീസ് ബന്തവസാകും. എല്ലാ ചെറിയ റോഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

തൃശൂര്‍ റേഞ്ച് ഡിഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ തുടർച്ചയായി വിലയിരുത്തുന്നുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജും പൊതുസമ്മേളനവേദിയും കുന്നംകുളം നഗരവുമെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. 1800 പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഇന്നു ട്രയല്‍ റണ്‍ നടത്തും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി നഗരത്തിലെ വ്യാപാരികള്‍ക്കു ഷോപ്പുകൾ തുറക്കുന്നതു സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സ്ഥാപനങ്ങളില്‍ പോലീസെത്തി കടയിലെ ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കുന്ന നടപടികളും മറ്റും പൂർത്തിയാക്കി. ജീവനക്കാര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം കരുതണം. കടയില്‍ പുതിയ സ്റ്റാഫുകളെ എടുക്കുകയാണെങ്കില്‍ കുന്നംകുളം പോലീസുമായി ബന്ധപ്പെട്ട് വിവരം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നു ട്രയല്‍ റണ്‍ സമയത്തും നാളെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനസമയത്തും കടകളുടെ മുന്നില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. കടകളുടെ മുന്നിലെ കയറ്റിറക്ക് ഇന്ന് എട്ടുമുതല്‍ ഒന്നുവരെ പാടില്ല. നാളെ രണ്ടിനുശേഷമേ കയറ്റിറക്ക് അനുവദിക്കൂ. കടയില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. ഇന്ന് ഉച്ചയ്ക്കു പടക്കക്കടകളില്‍ കച്ചവടം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി കാർമാർഗം വരുന്ന റോഡിലെ കുഴികള്‍ അടയ്ക്കല്‍ ആരംഭിച്ചു. പോലീസ് സ്റ്റേഷനു മുന്നില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ സീനിയർ ഗ്രൗണ്ടിന്‍റെ അപ്പുറത്തുള്ള ഒഴിഞ്ഞ ഭാഗത്തേക്കു മാറ്റി.

സ്ഫോടകവസ്തു ലൈസൻസികൾ സുരക്ഷ ഉറപ്പാക്കണം

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കുന്നംകുളം മുനിസിപ്പാലിറ്റി പരിധിയിലുള്ള സ്ഫോടകവസ്തു ലൈസൻസികൾ സ്റ്റോക്ക് ഒഴിവാക്കണം. നാളെ മോദിയെത്തുന്നതിന് 24 മണിക്കൂർ മുന്പ് ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് എഡിഎം അറിയിച്ചു.