വിദേശ സംഭാവന ചട്ടം ലംഘിച്ചു; 1807 എൻജിഒകളുടെ രജിസ്ട്രേഷൻ റദ്ദാക്കി
വിദേശ സംഭാവന ചട്ടം ലംഘിച്ചു; 1807 എൻജിഒകളുടെ രജിസ്ട്രേഷൻ റദ്ദാക്കി
Wednesday, November 13, 2019 12:15 AM IST
ന്യൂഡൽഹി: വിദേശ സംഭാവന ചട്ടം (എഫ്സിആർഎ) ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വർഷം മാത്രം 1807 സർക്കാരിതര സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കി.

ഗുജറാത്തിലെ വൈഎംസിഎ, യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ, അലഹബാദ് അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി, കർണാടകയിലെ സ്വാമി വിവേകാനന്ദ എഡ്യുക്കേഷണൽ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങൾ നിരോധനം നേരിട്ടവയിൽ ഉൾപ്പെടുന്നു . ഈ സ്ഥാപനങ്ങളുടെ എഫ്സിആർഎ രജിസ്ട്രേഷൻ റദ്ദാക്കിയതോ ടെ ഇവർക്കിനി വിദേശത്തുനിന്ന് ഒരു സംഭാവനയും സ്വീകരിക്കാൻ കഴിയില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ വിദേശ സംഭാവനകൾ സ്വീകരിച്ചതിന്‍റെ വ്യക്തമായ കണക്കുകൾ ഹാജരാക്കണമെന്ന് സർക്കാർ നിരന്തരം ഓർമപ്പെടുത്തിയിട്ടും നൽകാത്തതിനാലാണ് രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

പശ്ചിമ ബംഗാളിലെ പൾമോ കെയർ ആന്‍ഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തെലുങ്കാനയിലെ നാഷണൽ ജിയോഫിസിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മഹാരാഷ്‌ട്രയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, മഹാരാഷ്‌ട്രയിലെ ബാപ്റ്റിസ്റ്റ് ക്രിസ്റ്റ്യൻ അസോസിയേഷൻ, പശ്ചിമ ബംഗാളിലെ രവീന്ദ്രനാഥ് ടാഗോർ മെഡിക്കൽ കോളജ് എന്നിവയും എഫ്ആർസിഎ രജിസ്ട്രേഷൻ നഷ്ടപ്പെട്ട സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു.


2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിനുശേഷം മാത്രം 14,800 സർക്കാരിതര സംഘടനകളുടെ എഫ്സിആർഎ രജിസ്ട്രേഷനാണു റദ്ദാക്കിയത്. അഞ്ചു വർഷത്തെ വരുമാനം സംബന്ധിച്ച കണക്കുകൾ വെളിപ്പെടുത്തിയില്ലെങ്കിൽ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസ് റദ്ദാക്കുമെന്നു ചൂണ്ടിക്കാട്ടി രാജ്യത്തെ ആറായിരത്തോളം എൻജിഒകൾക്ക് സർക്കാർ കഴിഞ്ഞ ജൂലൈ എട്ടിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

ഫോറിൻ കോണ്‍ട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം എൻജിഒകൾക്ക് വിദേശ ഫണ്ടുകൾ സ്വീകരിക്കാം. എന്നാൽ വരുമാനം വെളിപ്പെടുത്തിയില്ലെങ്കിൽ ഇതിനുള്ള ലൈസൻസ് റദ്ദാക്കുമെന്നാണ് സർക്കാർ മുന്നറിയിപ്പു നൽകിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.