പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് പരിധിയിൽ കരടി ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ പുഞ്ചയിൽ രണ്ടുക്ഷേത്രങ്ങളിലാണ് കരടി കയറിയത്. പുഞ്ച കൊടമുക്ക് ദേവിക്ഷേത്രത്തിൽ വാതിൽ പൊളിച്ച് കയറിയ കരടി എണ്ണ, നെയ്യ് തുടങ്ങിയവ ഭക്ഷിച്ചു. പുലർച്ചെ വിളക്ക് വയ്ക്കുന്നതിനുവേണ്ടി ആളുവന്നപ്പോഴാണ് കരടി ക്ഷേത്രത്തിൽ കയറിയത് അറിയാൻ സാധിച്ചത്.

അന്നേ ദിവസം രാത്രിയിൽ തന്നെ മങ്കലത്ത് ജാനകിയുടെ കുടുംബ ക്ഷേത്രത്തിലും കരടിയെത്തി വാതിൽ തള്ളി തുറന്ന് എണ്ണയും മറ്റും ഭക്ഷിച്ചു. രണ്ടാം തവണയാണ് കരടി ഈ ക്ഷേത്രത്തിൽ എത്തുന്നത് ക്ഷേത്രത്തിനോട് അടുത്തുള്ള ആൾതാമസം ഇല്ലാത്ത വീട്ടിലും കരടി കയറി. വീടിനകത്തുള്ള ഗ്യാസ് അടുപ്പ്, പാത്രങ്ങൾ തുടങ്ങിയവ കരടി നശിപ്പിച്ചിട്ടുണ്ട് വീടിനോട് ചേർന്നുള്ള പൂജാമുറിയിലും കരടി കയറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ടികെ കോളനിയിൽ അയ്യപ്പ ക്ഷേത്രത്തിലും പൊട്ടിക്കല്ല് പാറക്കൽ കുടുംബ ക്ഷേത്രത്തിലും കരടി കയറിയിരുന്നു. ടികെ കോളനി ക്ഷേത്രത്തിന് സമീപം വാസുവിന്‍റെ വീട്ടിൽ വാതിൽ പൊളിക്കാനുള്ള ശ്രമവും ഉണ്ടായി.