നിലന്പൂർ: ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിക്ക് 37 വർഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ. മേലാറ്റൂർ എടപ്പറ്റ അരിന്പ്ര സുകുമാരൻ (45) എന്ന നാണിക്കെതിരേയാണ് നിലന്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്.

2020 മാർച്ച് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഏഴ് വയസ് പ്രായമുള്ള കുട്ടിയെ പ്രതി താമസിക്കുന്ന ക്വാർട്ടേഴ്സിൽ വച്ച് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കി എന്നാണ് കേസ്. എടക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന മനോജ് പറയട്ട, സബ് ഇൻസ്പെക്ടറായിരുന്ന  അമീറലി എന്നിവരാണ്  അന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്. 

പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ്  ഹാജരായി. പ്രോസിക്യൂഷന് വേണ്ടി 16 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസണ്‍ വിംഗിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ ജയിലിലേക്ക് അയച്ചു.