യാത്രക്കാർക്കായി പാലത്തിന്‍റെ ഇരുഭാഗത്തും ബസ് സൗകര്യം

പെരിന്തൽമണ്ണ: ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം ഇന്‍റർലോക്ക് കട്ട വിരിക്കുന്ന പ്രവൃത്തി ഇന്ന് മുതൽ ആരംഭിക്കുന്നതിനാൽ പാലത്തിലൂടെയുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

എന്നാൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകളും സൗകര്യവും പരിഗണിച്ച് സ്വകാര്യബസുകൾ പാലത്തിന്‍റെ ഇരുഭാഗങ്ങളിലും (പടിഞ്ഞാറുഭാഗത്തും കിഴക്കുഭാഗത്തും) നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്നുവരുന്ന ബസ് യാത്രക്കാരെ പടിഞ്ഞാറുഭാഗത്തുള്ള നിശ്ചിത സ്റ്റോപ്പിൽ ഇറക്കുകയും യാത്രക്കാരെ കയറ്റി തിരിച്ചുപോവുകയും ചെയ്യും.

അതുപോലെ കിഴക്കുഭാഗങ്ങളിൽ നിന്നുവരുന്ന ബസുകൾ കിഴക്ക് ഭാഗത്തുള്ള സ്റ്റോപ്പിൽ ആളുകളെ ഇറക്കികയറ്റി തിരിച്ചു പോവുകയും ചെയ്യും. പെരിന്തൽമണ്ണയിൽ നിന്ന് അങ്ങാടിപ്പുറം വഴി മറ്റു ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർക്ക് പാലത്തിന്‍റെ രണ്ടുവശങ്ങളിലുമായി ബസുകൾ നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിനാൽ വലിയ പ്രയാസം നേരിടില്ല.

ഇരുഭാഗങ്ങളിലും നിർത്തിയിടുന്ന ബസുകൾക്ക് അതത് സമയങ്ങളിൽ യാത്രക്കാരുമായി യാത്ര തുടരാമെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദാലി ഹാജി അറിയിച്ചു. ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ ആർടിഒ, പോലീസ്, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥലം പരിശോധിച്ച് തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.