മങ്കട:മങ്കട വില്ലേജിൽ ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൂമൻകുന്ന് നഗറിൽ താമസിക്കുന്ന 17 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. പെരിന്തൽമണ്ണ തഹസിൽദാർ ടി. പ്രകാശൻ, ഭൂരേഖ തഹസിൽദാർ എ. വേണുഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ പട്ടയത്തിന്‍റെ വിധി പകർപ്പ് കൈമാറി.

ചടങ്ങിൽ പെരിന്തൽമണ്ണ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ജയ്സന്‍റ് മാത്യു, വില്ലേജ് ഓഫീസർ വിജീന്ദ്രകുമാർ, പഞ്ചായത്ത് മെന്പർമാരായ പി.ടി. ഷറഫുദ്ദീൻ, ജംഷീർ, അലി അക്ബർ, മങ്കട വില്ലേജ് ജനകീയ സമിതി അംഗങ്ങളായ പി. അബ്ദുസമദ്, മുഹമ്മദാലി, സ്പെഷൽ വില്ലേജ് ഓഫീസർ രാജേഷ് പിള്ള, മറ്റു ജീവനക്കാർ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കൂമൻകുന്ന് നഗർ നിവാസികൾക്ക് പട്ടയം ലഭിക്കുന്നതിനായി അഹോരാത്രം പരിശ്രമിച്ച മങ്കട വില്ലേജ് ജനകീയ സമിതി അംഗം പി. അബ്ദുസമദിന് സർട്ടിഫിക്കറ്റും ഉപഹാരവും തഹസിൽദാർ നൽകി.