പെരിന്തൽമണ്ണ: താഴെക്കോട് ഗ്രാമപഞ്ചായത്തിന്‍റെ വാർഡ് വിഭജനത്തിൽ ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കേസിന്‍റെ അന്തിമ വിധിക്ക് വിധേയമായിട്ടായിരിക്കും പഞ്ചായത്തിന്‍റെ വാർഡ് വിഭജനം പൂർത്തിയാകൂവെന്ന് ഉത്തരവിൽ പറയുന്നു.

വി.പി. അബു സബാഹ് നൽകിയ ഹരജിയിൽ ജസ്റ്റിസ് സി.എസ്. ഡൈസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാർഡ് വിഭജനത്തിൽ അശാസ്ത്രീയവും മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രകൃതിദത്തമായ അതിരുകൾ കൃത്യമായി നിർണയിക്കാതെയും ഡിലിമിറ്റേഷൻ ഉത്തരവുപ്രകാരം നിയമം പാലിക്കാതെയും ഇരുനൂറിൽപരം വീടുകൾ യഥാർഥ വാർഡിൽ വരാതെ പല വാർഡുകളിലായി കിടക്കുന്നു.

ഉത്തരവിൽ പറയുന്ന വാർഡ് 10 കുന്നത്ത്‌വട്ട, വാർഡ് 13 മാടാംപാറ, വാർഡ് 14 മാന്തോണിക്കുന്ന്, വാർഡ് 18 കാപ്പുപറന്പ്, വാർഡ് 15 മാട്ടറക്കൽ എന്നീ വാർഡുകൾ മാനദണ്ഡം പാലിച്ചിട്ടില്ല. സമ്മതിദായകരുടെ ഗ്രാമസഭ, പോളിംഗ് സ്റ്റേഷൻ, വാർത്ത വിനിമയ സൗകര്യം തുടങ്ങിയവ കണക്കിലെടുക്കാതെയാണ് വാർഡ് ആറ് മലങ്കട, വാർഡ് 10 കുന്നത്തുവട്ട, മാന്തോണിക്കുന്ന് മാട്ടറക്കൽ, മരുതല വാർഡുകൾ വിഭജനം നടത്തിയിട്ടുള്ളത്.

നിലവിലുള്ള എല്ലാ വാർഡുകളും പുനർനിർണയം നടത്തണമെന്നിരിക്കെ പുതുതായി രൂപം നൽകിയ വാർഡ് 23 അത്തിക്കൽ, 22 മരുതല, 21 മുതിരമണ്ണ, 4 കാപ്പ് മുഖം, 5 മാരാന്പറ്റക്കുന്ന് എന്നീ വാർഡുകൾ പഴയ വാർഡിൽ വ്യത്യാസം വരുത്താതെ നന്പർ മാത്രം മാറ്റിയതായി കാണുന്നു.

രാഷ്ട്രീയമായ സമ്മർദ്ദത്തിൽ കരട് ലിസ്റ്റും അന്തിമ ലിസ്റ്റും ഒരു മാറ്റവുമില്ലാതെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിലേക്കുള്ള പ്രാഥമിക വാദം കേട്ടതിനു ശേഷം കോടതി ഹരജി ഫയലിൽ സ്വീകരിക്കുകയും ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകാൻ ഉത്തരവിട്ടു. കേസ് അടുത്തമാസം 28ന് വാദം കേൾക്കും.