കരുവാരകുണ്ട്: കരുവാരകുണ്ട് അങ്ങാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുവയസുകാരൻ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കേരള എസ്റ്റേറ്റ് കന്പിപാലത്തിങ്ങലിലെ പുളിക്കാതൊടിക മുജീബ് മുസ്ലിയാരുടെ മകൻ നഫ്‌ലാനാണ് മരിച്ചത്.

മുജീബ് മുസ്ലിയാർക്കും ഭാര്യ സഫിയക്കും സാരമായി പരിക്കേറ്റു. ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുവാരകുണ്ട് സർവീസ് സഹകരണ ബാങ്കിന് സമീപത്ത് ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്.

ഭാര്യയെ ഡോക്ടറെ കാണിക്കാനായി ആശുപത്രിയിൽ സ്കൂട്ടറിൽ പോവുകയായിരുന്നു മുജീബ് മുസ്ലിയാർ. ഇതിനിടെ എതിർദിശയിൽ നിന്നെത്തിയ കാർ നിയന്ത്രണംവിട്ട് സ്കൂട്ടറിലിടിക്കുകയായിരുന്നു. റോഡരികിലെ മുന്നറിയിപ്പ് ബോർഡുകൾ തകർത്ത് ഫുട്പാത്തിൽ കയറിയാണ് കാർ നിന്നത്.

മീറ്ററുകളോളം ദൂരത്തിലേക്ക് സ്കൂട്ടറും യാത്രക്കാരും തെറിച്ചുപോയി. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ കരുവാരകുണ്ട് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെത്തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.